2012, മാർച്ച് 30, വെള്ളിയാഴ്‌ച

സി.എം.ഇബ്റാഹീം കര്ണാടക വഖഫ് ബോര്ഡില് 2 ലക്ഷം കോടിയുടെ വഖഫ് കുംഭകോണം നടത്തി

കാന്തപുരം മുരീദും മസ്ജിദുല് ആസാറിന് 5 കോടിയും ടിയാന് നല്കിയ മഹാനുമാണ് ടിയാന്......
ബാംഗ്ലൂര്‍ : രണ്ടു ലക്ഷത്തിലധികം കോടി രൂപയുടെ വഖഫ് ബോര്‍ഡ് ഭൂമി കുംഭകോണം നടന്നതായി കര്‍ണാടക ന്യൂനപക്ഷ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മണിപ്പാടി നടത്തിയ അന്വേഷണത്തിലാണ് ടു ജി സ്‌പെക്ട്രത്തെ കടത്തിവെട്ടുന്ന അഴിമതി നടന്നതായി കണ്ടെത്തിയത്. സംസ്ഥാനത്തെ 54000 എക്കര്‍് ഭൂമിയില്‍ 27000 ഏക്കര്‍ ഭൂമി ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടതായാണ് ന്യൂനപക്ഷ കമ്മീഷന്‍് ചെയര്മാന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇതില് 85 ശതമാനം ഭൂമിയും ബാംഗ്ലൂരും, മൈസൂരും അടക്കമുള്ള നഗരങ്ങളിലെ ഭൂമിയാണ്.

11 വര്‍ഷത്തിനിടെ നടന്ന ഭൂമികൈമാറ്റങ്ങളെക്കുറിച്ചാണ് അന്വേഷിച്ചത്. ഭൂമി മറിച്ചു വിറ്റ നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം.
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ഭൂമി വില്പന കൂടുതലായി നടന്നിട്ടുള്ളതെന്ന് ചെയര്‍മാന്‍ പറഞ്ഞു. അഴിമതിയില്‍ 85 ശതമാനത്തോളവും നടന്നത് നഗരങ്ങളിലാണ്. മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്രാഹിം, കോണ്ഗ്രസിന്റെ മലയാളികൂടിയായ ശാന്തിനഗര്‍് എം എല്‍ എ മ്മക്ക ഹാരിസ് എന്നിവര്‍ വഖഫ് ഭൂമി കുംഭകോണത്തില്‍് ഉത്തരവാദികളാണെന്ന് റിപ്പോര്ട്ടില്‍ പരാമര്‍ശം ഉണ്ട്.

വഖഫ് ഭൂമി ഭൂമാഫിയകള്‍ക്ക് വില്‍ക്കുകയും, അധികാരത്തിലിരുന്നവര്‍ സ്വന്തമാക്കുകയും ചെയ്തതായി അന്‍വര്‍ മണിപ്പാടി പറഞ്ഞു. ഭൂമി വില്പനയില്‍ രാഷ്ട്രീയക്കാര്‍ക്കും വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് കാണിച്ച് വ്യക്തികളുടെ പരാതി ഉണ്ടായിരുന്നു. ഈ പരാതികളുടെയും മാധ്യമങ്ങളില്‍ ഇതേപ്പറ്റി വന്ന വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ പ്രത്യേകസമിതിയെ നിയമിച്ചാണ് അന്വേഷണം നടത്തിയതെന്നും ചെയര്‍മാന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡയ്ക്ക് സമര്പ്പിച്ച റിപ്പോര്‍്ട്ട് നിയമസഭയില്‍ വയ്ക്കും. ഭൂമി തിരികെ പിടിക്കുന്നതിന് ഹൈപ്പവര്‍ കമ്മിറ്റിയും ടാസ്‌ക് ഫോഴ്‌സും രൂപീകരിക്കണമെന്ന് റിപ്പോര്‍്ട്ട് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ