2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

പൂക്കിപ്പറമ്പ് സംവാദം ...അഹ്സനിയുടെ കള്ളത്തരം പൊളിഞ്ഞു..



തിരൂരങ്ങാടി.പൂക്കിപ്പറമ്പ് സംവാദത്തില് ദാറുല് ഹുദാ വിദ്യാര്ത്ഥി സത്യം മനസ്സിലാക്കി തിരിച്ചു പോയതിന് പിന്നിലെ നാടകം പൊളിഞ്ഞു.അന്ന് ചോദ്യം ചോദിച്ചത് ദാറുല് ഹുദാ വിദ്യാര്ത്ഥിയാണെന്നാണ് എന്ന് പറഞ്ഞ് നൊഷാദ് അഹ്സനിയോട് ചോദ്യം ചോദിച്ച വ്യക്തി ദാറുല് ഹുദാ വിദ്യാര്ത്തിയല്ല.എസ്.എസ്എഫ് പാലക്കാട് ഡാവിഷന് സെക്രട്ടരിയും മഅ്ദ്ന് ജോല്ക്കാരനുമായ സുഹൈല് നെടുങ്ങോട്ടൂരാണ്..ദാറുല് ഹുദാവിദ്യാര്ത്ഥി എന്ന പേരില് ഇവര് ഇദ്ദേഹത്തെ ശട്ടം കെട്ടുകയായിരുന്നു....

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

അപഹാസ്യ തന്ത്രങ്ങള്‍ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍

Published on Wed, 10/26/2011 - 01:27 ( 14 hours 39 min ago)
ഇന്നിന്‍െറ നിലനില്‍പുരാഷ്ട്രീയം കളിക്കാന്‍ ഏതുവേഷവും ധരിക്കാന്‍ തീരുമാനിച്ചവര്‍ നിലനില്‍പിന് ചരിത്ര വക്രീകരണം നടത്തുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ സാക്ഷിയാണ്. അതിവിദഗ്ധതയുടെ രാഷ്ട്രീയ ചതുരംഗം കളിക്കാന്‍ പരിചയസമ്പത്തുള്ളവര്‍ അതിനുവേണ്ട ഏറ്റവും മികച്ച ആയുധമായ ‘വ്യാജ’ത്തെ കൂട്ടുപിടിക്കുന്നു.
മുസ്ലിം കേരളത്തിന്‍െറ ആധികാരിക പരമോന്നത പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് എതിരില്‍ പ്രത്യക്ഷപ്പെട്ട് ഛിദ്രതവിതച്ച വിമതനേതാവ്, താനകപ്പെട്ട അഗാധ ഗര്‍ത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ കാണിക്കുന്ന വ്യഗ്രത രസാവഹംതന്നെ. സമസ്തക്ക് സമാന്തരം നിര്‍മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യംവരും.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് ഏതു കാര്യത്തിലുമെന്നപോലെ രാഷ്ട്രീയത്തിലും ഉറച്ചതും വ്യക്തതയുള്ളതുമായ നയനിലപാടുകള്‍ ഉണ്ട്. ‘ഇന്നിന്‍െറ നിലനില്‍പിന്‍െറ രാഷ്ട്രീയം’ പതിവാക്കിയവര്‍ക്ക് ഇന്നലെകളെയും നാളെകളെയും പരിഗണിക്കേണ്ടതില്ലായിരിക്കാം. രേഖപ്പെട്ടുകിടക്കുന്ന വസ്തുതകള്‍ ഇല്ളെന്നുപറഞ്ഞാല്‍ അതുതിരിച്ചറിയാന്‍ മാത്രം വകതിരിവ് സമൂഹത്തിനുണ്ട് എന്ന് ഇത്തരക്കാര്‍ മനസ്സിലാക്കുന്നത് നന്ന്.
‘ഐക്യം’ എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള പദമാണെങ്കിലും അനൈക്യവാഹകര്‍ക്ക് ചവിട്ടുപടിയാക്കാന്‍ ഈ പദം വിട്ടുകൊടുക്കുന്നത് ശരിയല്ലല്ളോ? ആരാണ് അനൈക്യം വിതച്ചത് എന്നും ഛിദ്രതയുണ്ടായത് ആരുടെ പ്രവര്‍ത്തനംമൂലമാണെന്നും പരിശോധിക്കല്‍ അനിവാര്യമായിത്തീരുന്നു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് നേതൃത്വം നല്‍കിക്കൊണ്ട് സര്‍വാദരണീയ ഗുരുവര്യന്മാരായ  കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരും  ഇ.കെ. അബൂബക്കര്‍ മുസ്ലിയാരും സമുദായത്തിന് ദിശാബോധം നല്‍കിക്കൊണ്ടിരിക്കുന്നതിനിടയില്‍ അവര്‍ക്ക് സമാന്തരമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഒരു പുതിയ ഗ്രൂപ്പ് ആരംഭിക്കാന്‍ കാരണം എന്തായിരുന്നു എന്നത് അന്വേഷിക്കുന്നത് ഈ വിഭാഗം ഇപ്പോള്‍ നടത്തുന്ന കരണംമറിച്ചിലിന്‍െറ നേര്‍രൂപം മനസ്സിലാക്കാന്‍ ഉപകരിക്കും. അന്ധമായ ലീഗ് വിരോധം അദ്ദേഹത്തിന്‍െറ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത് എക്കാലത്തും പ്രകടമായതാണ്.
രാഷ്ട്രീയതാല്‍പര്യം നടപ്പാക്കാന്‍ കാന്തപുരം പലവുരു സമസ്തക്കുള്ളില്‍തന്നെ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍െറ ലേഖനത്തിലെ (സമസ്തയുടെ രാഷ്ട്രീയം, 20.10.11) 1979ലെ കുപ്രസിദ്ധമായ പ്രമേയം നിഷേധിക്കാന്‍ ശ്രമിച്ചത് ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതാണ്. അത് മറച്ചുവെക്കല്‍ ഇപ്പോള്‍ അനിവാര്യമായി അദ്ദേഹത്തിന് തോന്നുന്നുണ്ടാവാം. ‘സമസ്ത മുശാവറ മുന്‍കൈയെടുത്ത് സുന്നികള്‍ക്ക് പ്രത്യേകമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുകയോ അല്ളെങ്കില്‍ സുന്നി യുവജന സംഘത്തെ സമസ്തയുടെ രാഷ്ട്രീയ ഘടകമാക്കി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയോ ചെയ്യുക’ എന്ന ഉള്ളടക്കത്തോടെ  സമസ്ത മുശാവറയുടെ മുന്നിലേക്കുവന്ന നിവേദനത്തിനുപിന്നില്‍ സാക്ഷാല്‍ കാന്തപുരമായിരുന്നു.
മുസ്ലിം പൊതുപ്രശ്നങ്ങള്‍ക്കെതിരെപോലും ഒരുകാലത്ത് എടുത്ത തീരുമാനങ്ങള്‍ ഇദ്ദേഹത്തിന് നിഷേധിക്കേണ്ടിവന്നിട്ടുണ്ട്. മതസ്ഥാപന ദുരുപയോഗ ബില്‍ അതിനൊരുദാഹരണമാണ്. അക്കാലത്ത് മുസ്ലിംസമുദായം മൊത്തത്തില്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ കാന്തപുരത്തിന്‍െറ സുന്നി വോയ്സില്‍ ചിലസമുദായവിരുദ്ധരുടെ താല്‍പര്യത്തിനൊപ്പംനിന്ന് തന്‍െറ ഇംഗിതം സംരക്ഷിക്കാന്‍ എഴുതിയത് ഇങ്ങനെ: ‘ശുദ്ധമായ മതപ്രവര്‍ത്തനം ലക്ഷ്യംവെക്കുന്ന സംഘടനകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ മതസ്ഥാപന ദുരുപയോഗ ബില്ലില്‍ ആശങ്കപ്പെടേണ്ടതില്ല. മതത്തിന്‍െറ മുഖംമൂടിയണിഞ്ഞ രാഷ്ട്രീയക്കാര്‍ക്ക് ബില്‍ പേടിസ്വപ്നവുമാണ് ’ (സുന്നിവോയ്സ് 1988 സെപ്റ്റംബര്‍ 16, 16-22). എന്നാല്‍, ആ വാദം വന്‍ അപകടമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ സമൂഹം ഒന്നടങ്കം എതിര്‍ക്കുകയും വിജയം വരിക്കുകയും ചെയ്തപ്പോള്‍ അതിന്‍െറ അവകാശവാദവും  ഏറ്റെടുത്തിട്ടുണ്ട്. 2004ല്‍ ഇവര്‍ നടത്തിയ ഒരു സമ്മേളനത്തോടനുബന്ധിച്ച് ഇറക്കിയ സുവനീറില്‍ പരാമര്‍ശിച്ചത് നോക്കൂ: ‘1988ലെ മതസ്ഥാപന ദുരുപയോഗ ബില്‍ മുസ്ലിം സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പു നല്‍കിയത് കാണാം’ (സുന്നി വോയ്സ് സുവനീര്‍ 2004, പേജ്:16) എത്ര ലജ്ജാവഹമാണ് ഈ നുണപറച്ചില്‍.
ഇന്നലെകളിലെ ചരിത്രം മൂടിവെച്ച് ലാഭം കൊയ്യാനും ‘ഗുണം’ നേടാനും ഏതു രൂപവും സ്വീകരിക്കുന്നതിന് വിരോധമില്ളെന്ന് തന്‍െറ ലേഖനത്തില്‍തന്നെ അദ്ദേഹം സൂചിപ്പിച്ച സ്ഥിതിക്ക് കൂടുതല്‍ പരാമര്‍ശിക്കുന്നില്ല.
എടുക്കുന്ന തീരുമാനങ്ങളില്‍ ധിഷണതയില്ലാത്തതിനാലും ഇന്നിന്‍െറ ലാഭം നോക്കി, ഭാവിനോക്കാതെ എടുത്തുചാടുന്നതിനാലുമാണ് നാള്‍ക്കുനാള്‍ ‘ആദര്‍ശം’ മാറ്റേണ്ടിവരുന്നത്. സമസ്തയില്‍ കലാപമുണ്ടാക്കാന്‍ ഇദ്ദേഹം ഉയര്‍ത്തിയത് രണ്ടുകാരണങ്ങളായിരുന്നു. 1. സമസ്തക്ക് മുസ്ലിംലീഗുമായുള്ള ബന്ധം. 2. പൊതുപ്രശ്നത്തില്‍ നവീന ചിന്താഗതിക്കാരുമായി വേദിപങ്കിട്ടു. ഈ രണ്ട് വാദങ്ങളും അദ്ദേഹത്തെതന്നെ പില്‍ക്കാലത്ത് തിരിച്ചടിച്ചു എന്നത് വസ്തുതയാണ്. പൊതുപ്രശ്നങ്ങളില്‍ ഇതര വിഭാഗവുമായി വേദിപങ്കിട്ടു. ലീഗുമായി ഐക്യപ്പെടാന്‍ മത്സരിക്കുന്നു. തെളിവുകള്‍ ആവശ്യമില്ലാത്തവിധം ആര്‍ക്കും ബോധ്യപ്പെട്ട സംഗതികളായതിനാല്‍ കൂടുതല്‍ പരാമര്‍ശിക്കുന്നില്ല. 1979 സമസ്ത മുശാവറക്ക് മുന്നിലേക്ക് വന്ന പ്രമേയം തള്ളിക്കളഞ്ഞപ്പോള്‍ മുതല്‍ തന്‍െറ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സുന്നി യുവജന സംഘം എന്ന സമസ്ത കീഴ്ഘടകത്തെ രാഷ്ട്രീയവത്കരിക്കാന്‍ അണിയറയില്‍ നീക്കം നടത്തി. എറണാകുളം സമ്മേളനവുമായി ബന്ധപ്പെട്ട് ‘സമസ്ത’മുശാവറ എടുത്ത തീരുമാനങ്ങള്‍ തിരസ്കരിച്ചവരെ 18-2-1989ന് മുശാവറ പുറത്താക്കി.എസ്.വൈ.എസ് മാത്രമല്ല, എസ്.എസ്.എഫിനെയും തന്‍െറ താല്‍പര്യങ്ങള്‍ക്ക് അനുസൃതമാക്കാനും മുസ്ലിംലീഗിനോട് എതിരാക്കാനും അദ്ദേഹം ശ്രമിച്ചു. എസ്.എസ്.എഫിന്‍െറ സ്ഥാപിതകാലം മുതല്‍ അതിന്‍െറ പ്രസിഡന്‍റായ ഹൈദരലി ശിഹാബ് തങ്ങള്‍ 1979 നവംബര്‍ 6ന് ചേര്‍ന്ന സ്റ്റേറ്റ് കമ്മിറ്റി യോഗത്തില്‍നിന്ന് രാജിവെച്ച് പോരേണ്ടിവന്നത് ലീഗിനോടുള്ള ബന്ധം വിച്ഛേദിക്കണമെന്ന നിലപാടിനോട് യോജിപ്പില്ലാഞ്ഞിട്ടായിരുന്നു.
ലീഗിനോട് തെരഞ്ഞെടുപ്പുകളില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് കാന്തപുരം എക്കാലത്തും രംഗത്തുവന്നിട്ടുണ്ട്. 1989ല്‍ കുന്ദമംഗലത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചു: ‘മുസ്ലിംലീഗുകാര്‍ അല്ലാഹുവിന്‍െറ ദീനിന് എതിരാണ്... ലീഗ് ഭരണത്തിന് അനുകൂലമായി വോട്ടു ചെയ്താല്‍ അല്ലാഹുവിനോടുതന്നെ സമാധാനം പറയേണ്ടിവരും (മാതൃഭൂമി 1989 നവംബര്‍ 18). പിന്നീട് കാന്തപുരത്തിന്‍െറ പത്രം എഴുതി: ‘ ഒരു ശിപായിയുടെയോ അല്ളെങ്കില്‍ അടിച്ചുവാരുന്നവന്‍േറയോ ജോലിയെങ്കിലും പാവപ്പെട്ട ഒരു മുസ്ലിം കുടുംബത്തിന് വാങ്ങിക്കൊടുക്കാന്‍ ഭരണത്തിലുള്ള ലീഗിന് കഴിഞ്ഞിട്ടുണ്ടോ? എന്നിരിക്കെ, എന്തിനാണ് മുസ്ലിംലീഗ് എന്നൊരു സംഘടന? (സിറാജ്, 2004 ജൂലൈ 8) ‘ഇസ്ലാമിനെ മുച്ചൂടും നശിപ്പിക്കാന്‍ കൂട്ടുനിന്നതാണ് യഥാര്‍ഥത്തില്‍ ലീഗ് നേതൃത്വത്തോടുള്ള വെറുപ്പ് (സിറാജ് 2004 ജൂണ്‍ 15).
ഇത് ചില ഉദാഹരണങ്ങള്‍ മാത്രം. ഇങ്ങനെ രഹസ്യമായും പരസ്യമായും ലീഗിനെ തകര്‍ക്കാന്‍ നടന്ന് പരാജയപ്പെട്ടപ്പോള്‍ കളം മാറ്റിച്ചവിട്ടുകയാണ് എന്ന് ആര്‍ക്കുമറിയാം. ഈ വസ്തുത അറിഞ്ഞുകൊണ്ടുതന്നെയാണ് മുസ്ലിംലീഗ്  പെരുമാറിയത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ‘മുസ്ലിം ഐക്യത്തെ അവഗണിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള വിഘടിത വിഭാഗം സുന്നികള്‍ നടത്തുന്ന ഒരു പരിപാടികളിലും മുസ് ലിംലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ സഹകരിക്കരുതെന്ന് അണികളോട് ആഹ്വാനം ചെയ്തു. (ചന്ദ്രിക, 1989 ജനുവരി 18). എന്നാല്‍, ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ജയിക്കുന്ന കക്ഷിയുടെ ഭാഗത്ത് നില്‍ക്കുകയും കപടരാഷ്ട്രീയത്തിന്‍െറ ഏറ്റവും വലിയ ആള്‍രൂപമായി മാറുകയും ചെയ്ത കാന്തപുരത്തോട് മുസ്ലിംലീഗിന്‍െറ നിലപാട് മാറ്റമില്ലാതെ തുടര്‍ന്നുവന്നു. 2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്‍െറ തോല്‍വിയില്‍ അഹങ്കരിക്കാനും കാന്തപുരത്തിനുള്ളിലെ ലീഗ് വിരുദ്ധര്‍ തിടുക്കംകാട്ടി. അന്ന് സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.  കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന വിഭാഗവുമായി ലീഗിന് അടിസ്ഥാനപരമായിത്തന്നെ വിയോജിപ്പുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയിലുണ്ടായ തോല്‍വി ആരുടേയെങ്കിലും ശക്തികൊണ്ടാണെന്ന മിഥ്യാധാരണ ലീഗിനില്ല. അത് കേരളമാകെ പ്രതിഫലിച്ച തരംഗമാണ്. ഒരുമണ്ഡലത്തില്‍ മാത്രം ഒരുവിഭാഗത്തിന്‍െറ കഴിവുകൊണ്ടാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. (പി.കെ. കുഞ്ഞാലിക്കുട്ടി -2004 ജൂലൈ 13, ചന്ദ്രിക)
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ഡോ. എം.കെ. മുനീര്‍ പറഞ്ഞു: ‘ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ദൃഢമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മിഥ്യയായിരുന്നു എ.പി സുന്നികള്‍ എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗത്തിന്‍െറ വോട്ടുബാങ്കിനെക്കുറിച്ചുള്ള സങ്കല്‍പം. തന്‍െറ സ്ഥാനാര്‍ഥിത്വം ഇസ്ലാമിനുവേണ്ടിയുള്ള ജിഹാദാണെന്നും താന്‍ കറകളഞ്ഞ  എ.പി സുന്നിയാണെന്നും സി.പി.എം സ്ഥാനാര്‍ഥി ടി.കെ. ഹംസ കാന്തപുരം വിഭാഗം എന്ന അയഥാര്‍ഥ വോട്ടുവൃക്ഷത്തെ ആശ്ളേഷിച്ച് പറഞ്ഞതും ഈ മിഥ്യാധാരണ അന്ധമായി സ്വാംശീകരിച്ചതുകൊണ്ടായിരുന്നു. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഒരു  വോട്ടുബാങ്കില്ല എന്നതാണ് യാഥാര്‍ഥ്യം. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന ആയിരക്കണക്കിന് പേരുടെ സംഘമാണ് കാന്തപുരം എ.പി വിഭാഗം. കാന്തപുരത്തെ തങ്ങളുടെ സംഘടനാ മേധാവിയായി കാണുമ്പോള്‍തന്നെ വ്യത്യസ്ത രാഷ്ട്രീയ രഥങ്ങളില്‍ ചലിക്കുന്നവരാണ് അനുയായികള്‍. അതുകൊണ്ടാണ് മറ്റുചിലരെപ്പോലെ പത്രസമ്മേളനം നടത്തി വോട്ട് ഇന്നകക്ഷിക്കാണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ അദ്ദേഹം ബോധപൂര്‍വം മുതിരാത്തത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2009 മേയ് 31, ജൂണ്‍ 6). ഈ സാഹചര്യം മാറ്റാന്‍ താത്ത്വികമായി കാന്തപുരം നിലപാട് മാറ്റിയോ എന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.
മുസ്ലിംലീഗിനെതിരെ നില്‍ക്കാന്‍ വഹാബിവത്കരണമാണ് കാരണമായി കാന്തപുരം തന്‍െറ ലേഖനത്തില്‍ പറയുന്നത്. മുസ്ലിംലീഗ് ഇപ്പോള്‍ വഹാബിമുക്തമായി എന്നാണ് അതിന്‍െറ ധ്വനി. എന്നാല്‍, സി.എച്ച്. മുഹമ്മദ്കോയയെപ്പോലുള്ള അതിപ്രശസ്ത ഭരണ ധിഷണാശാലികള്‍ കൈകാര്യം ചെയ്ത വിദ്യാഭ്യാസ വകുപ്പിന്‍െറ ചുമതല ലീഗ് ഏല്‍പിച്ചത് സലഫി ആശയക്കാരനെയാണ്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും തഥൈവ. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലേക്ക് സലഫിക്ക് അംഗത്വം നല്‍കി. കാന്തപുരം ആരോപിക്കുന്ന ലീഗിലെ വഹാബിവത്കരണം മുമ്പത്തേക്കാളും ഇന്നാണ് പ്രകടം. ഈയൊരു ഘട്ടത്തില്‍ പാര്‍ട്ടി വഹാബി മുക്തമാണെന്ന കാന്തപുരത്തിന്‍െറ ധാരണ എന്തിന്‍െറ അടിസ്ഥാനത്തിലാണാവോ? കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും പള്ളികള്‍ നഷ്ടപ്പെട്ടതിന്‍െറ കാരണക്കാര്‍ മുസ്ലിംലീഗാണ് എന്നുപറയുന്ന ഇദ്ദേഹം മുമ്പ് ആദരണീയനായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളിലായിരുന്നു കുറ്റമാരോപിച്ചത്. ആ നിലപാടില്‍നിന്ന് മാറിയോ ആവോ?
ചെറുപാര്‍ട്ടികള്‍ ഭരണനേട്ടം നോക്കി കാലുമാറുന്നതുപോലെ തങ്ങളുടെ കാലുമാറ്റം പരിഗണിച്ചുകൂടേ എന്ന് കാന്തപുരം ചോദിക്കുന്നു. അദ്ദേഹം എഴുതി: ‘രാഷ്ട്രീയക്കളം മാറിമാറി ചവിട്ടിയ നിരവധി നേതാക്കള്‍ നമുക്കുമുന്നിലുണ്ട്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി വളരാനുള്ള സാഹചര്യം ഒരുക്കുന്നില്ളെങ്കില്‍ മറുകണ്ടം ചാടുന്ന അവസ്ഥയാണ് ഇന്നും രാഷ്ട്രീയ നേതാക്കള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സഹായം നിഷേധിച്ചവരൊക്കെയും നേരത്തേ ശത്രുക്കളായി ഗണിച്ചവര്‍ക്കൊപ്പം ഇലയിടുന്ന കാഴ്ച രാഷ്ട്രീയത്തിന്‍െറ തുടര്‍ക്കഥയാണ്. സുന്നികള്‍ ഇക്കാര്യം പറയുമ്പോള്‍ രാഷ്ട്രീയധര്‍മത്തിനെതിരാവുന്നു എന്നുപറയുന്നതിലെ ധാര്‍മികതയാണ് മനസ്സിലാവാത്തത്’ (മാധ്യമം, ഒക്ടോബര്‍ 20). കളംമാറിയവര്‍ തെരഞ്ഞെടുപ്പിനുമുമ്പ് തങ്ങള്‍ ഏതു ചേരിയുടെ കൂടെ നില്‍ക്കുന്നുവെന്ന് പറയാന്‍ നട്ടെല്ല് കാണിച്ചിട്ടുണ്ട്. ആ നിലപാട് എടുക്കാതെ വിജയിക്കുന്ന കക്ഷി ഏതോ അവരുടെ പിന്നില്‍ മാത്രം നില്‍ക്കാന്‍ കാണിക്കുന്ന തന്ത്രം അപഹാസ്യമാണ്.
കോട്ടക്കല്‍ കോണ്‍ഫറന്‍സിലേക്ക് ജമാഅത്തെ ഇസ്ലാമിയെ വിളിക്കാത്തതില്‍ പരിതാപം പ്രകടിപ്പിക്കുന്ന കാന്തപുരം,  വീണ്ടും വ്യാജം പറയുകയാണ്. കോട്ടക്കലിലേക്ക് ജമാഅത്തിന് ക്ഷണിക്കരുത് എന്ന് ഏറ്റവുമധികം ശഠിച്ചതും ക്ഷണിക്കാത്തതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചതും കാന്തപുര വിഭാഗം തന്നെയായിരുന്നുവെന്നതാണ് പച്ചപ്പരമാര്‍ഥം.
ഇപ്പോള്‍ കാണിക്കുന്ന ഈ കളംമാറിച്ചവിട്ടല്‍കൊണ്ട് പ്രധാനമായും അദ്ദേഹം ഉദ്ദേശിക്കുന്നത്, ഭരണകക്ഷിയില്‍നിന്ന് പരമാവധി ആനുകൂല്യം പറ്റുക എന്നതാണ്. മറ്റൊന്ന്, തന്‍െറ ജീവിതത്തില്‍ ഏറ്റവും വലിയ കുടുക്കില്‍പെട്ട കേശവിവാദത്തില്‍ നിന്ന് തടിയൂരുക എന്നതും. വ്യാജകേശ വിവാദം എന്നാലും അവസാനിക്കുമെന്ന് കരുതേണ്ടതില്ല. ആര്‍ക്കും ആരെയും സ്വീകരിക്കുകയും സ്വീകരിക്കപ്പെടുകയുമാവാം. അത് ചരിത്രത്തോട് നീതി പുലര്‍ത്തിയിട്ടാവണം, മനഃസാക്ഷിയോടും.

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ലീഗിന് മേല്‍ വിലാസമുണ്ടായതെങ്ങനെ?


സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കലുഷിത ചുറ്റുപാടില്‍ മുസ്‌ലിം സമുദായത്തിന്റെ ഭാവി തിരിച്ചറിഞ്ഞുകൊണ്ടുള്ള ബുദ്ധിപരമായ ഒരു നീക്കമായിരുന്നു മുസ്‌ലിംലീഗിന്റെ സംഘാടനം. 
വിഭജനത്തിന്റെയും മലബാര്‍ കലാപത്തിന്റെയും അനന്തരമായി വന്ന അരക്ഷിതാവസ്ഥയില്‍ നിന്ന്‌ മുസ്‌ലിം ഉമ്മത്തിന്റെ അസ്‌തിത്വം വീണ്ടെടുക്കാന്‍ ജനാധിപത്യത്തിലൂടെയുള്ള പരിശ്രമങ്ങള്‍ എങ്ങനെയെന്ന ചിന്തയായിരിക്കാം മതേതരരാജ്യത്ത്‌ മുസ്‌ലിംകള്‍ക്കൊരു രാഷ്‌ട്രീയ പാര്‍ട്ടി രൂപവല്‍ക്കരണത്തിലെത്തിച്ചത്‌. മുസ്‌ലിംകള്‍ ന്യൂനപക്ഷമായിരിക്കെ എങ്ങനെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയും?
ദേശീയ മതേതര രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ പകരം ഭൂരിപക്ഷം കാര്യങ്ങള്‍ തീരുമാനിക്കുന്ന ജനാധിപത്യത്തില്‍ ന്യൂനപക്ഷ സമുദായം സ്വന്തം രാഷ്‌ട്രീയവുമായി സംഘടിച്ചാല്‍ സമുദായത്തിന്‌ എന്ത്‌ ഗുണമാണ്‌ ലഭിക്കുക? ഈ ചോദ്യത്തിന്റെ ഉത്തരം വിശദീകരിച്ചുകൊണ്ടാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയില്‍ മുസ്‌ലിംലീഗിനെ പടുത്തുയര്‍ത്താന്‍...



 അന്നത്തെ സാത്വികരായ നേതാക്കള്‍ ശ്രമിച്ചത്‌. ഒന്നാമതും രണ്ടാമതും മുസ്‌ലിമാവുക. പിന്നെ മുസ്‌ലിംലീഗുകാരനാവുക എന്നതായിരുന്നു അവരുടെ സന്ദേശം. ഇന്ത്യയിലെ മതേതര ജനാധിപത്യ സംവിധാനങ്ങളെ അംഗീകരിച്ചുകൊണ്ട്‌ മുസ്‌ലിംകള്‍ രാഷ്‌ട്രീയമായി സംഘടിക്കേണ്ടതിന്റെ താല്‍പര്യം, നമുക്ക്‌ ഈ രാജ്യത്ത്‌ മുസ്‌ലിമായി ജീവിക്കാന്‍ സാധ്യമാവുകയും വിശുദ്ധ ദീനില്‍ നിലനില്‍ക്കാനാവശ്യമായ ഭരണഘടനാപരമായ സംരക്ഷണം നേടുകയുമാണ്‌. അതിന്‌ നിയമനിര്‍മ്മാണ സഭകളില്‍ നമ്മുടേതായ അവകാശങ്ങളെക്കുറിച്ച്‌ ബോധ്യവും ബോധവുമുള്ള പ്രതിനിധികള്‍ എത്തിച്ചേരണം. എല്ലാ വിഭാഗം ജനങ്ങളും അണിനിരന്ന രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ നമ്മുടെ സമുദായത്തിന്റെ അവകാശത്തിനും ശരീഅത്തിന്റെ സംരക്ഷണത്തിനും വേണ്ടി വാദിക്കാന്‍ പരിമിതികളുണ്ടാകും. എന്നാല്‍ അതിനുവേണ്ടിതന്നെ ഒരു രാഷ്‌ട്രീയ സംഘശക്തി നിലനിന്നാല്‍...

കാന്തപുരം വിഭാഗവുമായി അടുക്കാനുള്ള ലീഗ് ശ്രമം അപകടകരം - നാസര്‍ ഫൈസി


എരമംഗലം: കാന്തപുരം വിഭാഗത്തിനെതിരെയുള്ള ലീഗിന്റെ മുന്‍കാല നിലപാടുകള്‍ മറക്കുന്ന ചില പുത്തന്‍ നേതാക്കളുടെ നീക്കം അപകടം ചെയ്യുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്​പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വെളിയങ്കോട് ക്ലസ്റ്റര്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാന്തപുരത്തെക്കുറിച്ച് പിണറായി വിജയന് വൈകി ഉദിച്ച വിവേകം ലീഗിലെ ചില കുട്ടി നേതാക്കള്‍ക്ക് ഇപ്പോഴും ഉദിക്കാത്തത് ഖേദകരമാണ്. 
സമസ്ത തോന്നുന്നവന്റെ പിന്നില്‍ പോവുന്ന പ്രശ്‌നമില്ലെന്നും ഫൈസി പറഞ്ഞു.വെളിയങ്കോട് സെന്ററില്‍ നടന്ന സമ്മേളനം വെളിയങ്കോട് വെസ്റ്റ് മഹല്ല് മുദരിസ് അലി അഷ്‌ക്കര്‍ ഫൈസി ഉദ്ഘാടനംചെയ്തു. സുബൈര്‍ ദാരിമി അധ്യക്ഷതവഹിച്ചു. എം.അബൂബക്കര്‍ ഫൈസി, സി.ഇബ്രാഹിം ഫൈസി, സി.കെ.എ.റസാഖ് പുതുപൊന്നാനി, സിദ്ദീഖ് ഫൈസി, ആമിര്‍.പി.എം, മുസ്തഫ മുസ്‌ലിയാര്‍, അഷ്‌ക്കര്‍ ഫൈസി, വി.കെ.ഹുസൈന്‍ മുസ്‌ലിയാര്‍, സി.ഐ.റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.

യഥാര്‍ത്ഥ നവോത്ഥാന നായകരെ വിസ്‌മരിക്കരുത്‌ : ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി


: മത സാമൂഹിക രംഗങ്ങളില്‍ അടിസ്ഥാന പരമായ മുന്നേറ്റത്തിന്‌
 നേതൃത്വം നല്‍കിയ മഹാനായിരുന്നു മര്‍ഹൂം സി.എച്ച്‌ 
ഐദറൂസ്‌ മുസ്‌ലിയാരെന്ന്‌ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി 
പ്രസ്‌താവിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ 
ഓര്‍മകളിലെ ഉസ്‌താദ്‌ അനുസ്‌മരണ പരിപാടിയുടെ ഉദ്‌ഘാടന
 കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‌ 
വിദ്യയും വെളിച്ചവും നല്‍കിയ ഇത്തരം മഹത്തുക്കളാണ്‌ യഥാര്‍ത്ഥ 
നവോത്ഥാന നായകരെന്നും ഇവരെ നാം വിസ്‌മരിക്കരുതെന്നും അദ്ദേഹം 
പറഞ്ഞു. ദാറുല്‍ ഹുദാ യൂണിറ്റ്‌ SKSSF സംഘടിപ്പിച്ച ലേഖന-മാല രചന 
മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും അദ്ദേഹം നിര്‍വഹിച്ചു.
 പി. ഇസ്‌ഹാഖ്‌ ബാഖവി അദ്ധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ്‌ 
ഹുദവി പാലത്തിങ്ങല്‍ അനുസ്‌മരണ ഭാഷണം നടത്തി. കെ.എം സൈതലവി ഹാജി, ഹാജി യു മുഹമ്മദ്‌ 
ശാഫി, പ്രൊഫ. സി യൂസുഫ്‌ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. ജാബിര്‍ തൃക്കരിപ്പൂര്‍ സ്വാഗതവും 
ശുഐബ്‌ കാടപ്പടി നന്ദിയും പറഞ്ഞു.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഖത്തറിലേക്ക്


തിരൂരങ്ങാടി : ഖത്തറില്‍ നടക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര മതസംവാദ സമ്മേളനത്തില്‍ പങ്കെടുക്കാനായി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള പണ്ഡിത സഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തിങ്കളാഴ്ച്ച യാത്ര തിരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ തലസ്ഥാനമായ ദോഹയിയിലാണ്. തിയ്യതികളിലാണ് സെമിനാര്‍ . 
മത സംവാദ രംഗങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകള്‍ കോണ്‍ഫന്‍സ് ചര്‍ച്ച ചെയ്യും. സാമൂഹ്യ മാധ്യമങ്ങള്‍ മത-സാസ്‌കാരിക രംഗങ്ങളില്‍ ചെലുത്തുന്ന സ്വാധീനം, മത സമൂഹങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം, നൂതന സാങ്കേതിക വിദ്യയുടെ മൂല്യങ്ങള്‍, മതവും ശാസ്ത്രവും തുടങ്ങിയ വിഷയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്ക പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഗദ്ദാഫിയുടെ മരണം; വിജയിച്ചത് പാശ്ചാത്യതന്ത്രങ്ങള്‍..പിന്നെ ജനാധിപത്യവും


"മുല്ലപ്പൂ വിപ്ലവം" എന്ന പേരില്‍  ചില അറബ് രാജ്യങ്ങളില്‍ സമീപകാലത്തുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ച് ആരംഭിച്ചതെങ്കിലും ലിബിയയില്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിക്കെതിരെയുണ്ടായ വിമതമുന്നേറ്റത്തിന്റെ സ്വഭാവത്തിന് അടിസ്ഥാനപരമായ വ്യത്യാസ ങ്ങള്‍ ഏറെയാണ്‌.
ടുണീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെയും ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെയും അധികാരഭ്രഷ്ടരാക്കിയ...

പ്രക്ഷോഭങ്ങള്‍ തീര്‍ത്തും അക്രമരഹിത മാര്‍ഗത്തിലൂന്നിയതായിരുന്നു. ലിബിയയിലാവട്ടെ യുദ്ധം നടത്തി അധികാരം പിടിക്കാനാണ് വിമതര്‍ ആദ്യമേ തുനിഞ്ഞത്. 
ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയ പ്രക്ഷോഭങ്ങള്‍ക്കു നിയതമായ നേതൃത്വമോ സുവ്യക്തമായ ഏകോപനമോ ഉണ്ടായിരുന്നില്ല. സൗഹൃദ വെബ്‌സൈറ്റുകളിലൂടെയും മറ്റുമുള്ള പ്രചാരണങ്ങളുടെയും ആഹ്വാനങ്ങളുടെയും അടിസ്ഥാനത്തിലാണ് അവിടങ്ങളില്‍ ജനം പതിനായിരക്കണക്കില്‍ തെരുവുകളില്‍ ഇരമ്പിയെത്തിയത്. എന്നാല്‍, ലിബിയയിലാവട്ടെ 'ദേശീയ പരിവര്‍ത്തന സമിതി' എന്ന നേതൃസംവിധാനത്തിനു കീഴിലുള്ള ഏകോപിത യുദ്ധമാണ് വിമതര്‍ നടത്തിയത്. വിമതപോരാളികളെ സഹായിക്കാന്‍ പാശ്ചാത്യസേന നടത്തിയ നഗ്‌നമായ ഇടപെടലാണ് ലിബിയന്‍ പ്രക്ഷോഭത്തിന്റെ ശോഭ കെടുത്തിയ പ്രധാന ഘടകം. അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യ സഖ്യസേനയായ 'നാറ്റോ' (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) യുടെ സഹായത്തോടെയാണ് വിമതര്‍ സൈനികമുന്നേറ്റം കാഴ്ചവെച്ചത്. പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നടപടിയുടെ ഭാഗമായി ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ സൈന്യം സാധാരണ പൗരന്‍മാരെ കൊന്നൊടുക്കുന്നെന്ന് ആരോപിച്ചാണ് 'നാറ്റോ' സേന ലിബിയയിലെ ഇടപെടലിനു ന്യായം കണ്ടെത്തിയത്. എന്നാല്‍, 'നാറ്റോ' സേന നടത്തിയ അസംഖ്യം വ്യോമാക്രമണങ്ങളില്‍ അനേകായിരം സാധാരണ ലിബിയക്കാര്‍ കൊല്ലപ്പെടുന്നതാണ് പിന്നീട് കണ്ടത്. ഈ വ്യോമാക്രമണങ്ങളുടെ അകമ്പടിയോടെയാണ് വിമതസേന നഗരങ്ങളും പട്ടണങ്ങളും ഓരോന്നോരോന്നായി പിടിച്ചെടുത്തത്. സാധാരണക്കാരെ കൊന്നുതള്ളുന്നതില്‍ വിമതപോരാളികളും പിന്നിലായിരുന്നില്ലെന്ന് സ്വതന്ത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ നിര്‍ലോഭം നല്‍കിയ പടക്കോപ്പുകളുപയോഗിച്ചായിരുന്നു വിമതരുടെ സൈനിക വിജയങ്ങള്‍. 
സാമ്രാജ്യത്വ ഇംഗിതങ്ങള്‍ക്കു വഴങ്ങിക്കൊടുക്കാത്ത രാഷ്ട്രീയ പാരമ്പര്യമുള്ള ഭരണാധികാരിയായിരുന്നു മുഅമര്‍ ഗദ്ദാഫി. അടുത്ത കാലത്തായി പടഞ്ഞാറന്‍ രാജ്യങ്ങളോടുള്ള സമീപനത്തില്‍ അദ്ദേഹം അയവു വരുത്തിയിരുന്നു എന്നതു നേര്. എന്നാല്‍, അദ്ദേഹത്തോടുള്ള അമേരിക്കയുടെയും കൂട്ടാളികളുടെയും പകയില്‍ ഒട്ടും കുറവു വന്നിരുന്നില്ലെന്നു തെളിയിക്കുന്നതാണ് ലിബിയയില്‍ ' നാറ്റോ ' നടത്തിയ കുത്സിതമായ സൈനിക ഇടപെടല്‍. ഇറാഖിലും അഫ്ഗാനിസ്താനിലുമൊക്കെ ചെയ്തതുപോലെ, ആജ്ഞാനുവര്‍ത്തികളെ ഭരണത്തില്‍ അവരോധിക്കുക തന്നെയായിരുന്നു അമേരിക്കയുടെ അജന്‍ഡ. എണ്ണസമ്പന്നമായ രാജ്യമാണ് ലിബിയ എന്നുകൂടി ഇവിടെ ഓര്‍മിക്കുക. 
 ടുണീഷ്യയിലും ഈജിപ്തിലും ജനകീയ സമരത്തിലൂടെ അധികാരഭ്രഷ്ടരാക്കപ്പെട്ട ഏകാധിപതികള്‍ അമേരിക്കയുടെ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ടുതന്നെ ആ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളോട് പാശ്ചാത്യ ലോകം കരുതലോടെയുള്ള സമീപനമാണ് കൈക്കൊണ്ടിരുന്നത്. 
ലിബിയന്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ 'ദേശീയ പരിവര്‍ത്തന സമിതി' യിലെ പല പ്രമുഖരുടെയും മുന്‍കാല ചരിത്രം സംശയാസ്​പദമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗദ്ദാഫിക്കെതിരായ കുതന്ത്രങ്ങളുടെ ഭാഗമായി അമേരിക്കന്‍ ചാരസംഘടന പണ്ടു മുതലേ പ്രതിഫലം നല്‍കി ഉപയോഗപ്പെടുത്തിവന്നിരുന്ന ചില ലിബിയന്‍ നേതാക്കളാണ് പ്രക്ഷോഭത്തിനു ചരടു വലിച്ചതെന്നാണ് സൂചന. 
അറബ് രാജ്യങ്ങളിലെ ജനായത്തപ്രക്ഷോഭ വേലിയേറ്റത്തില്‍ ആദ്യമൊന്ന് അന്തിച്ചെങ്കിലും പിന്നീട് അതിനെ തങ്ങളുടെ അജന്‍ഡയ്ക്ക് അനുസൃതമാക്കിയെടുക്കുന്നതില്‍ അമേരിക്ക വിജയിച്ചുവെന്ന വിലയിരുത്തലുകളെ ശരിവെക്കുന്നു ലിബിയന്‍ സമരത്തിന്റെ സഞ്ചാരവഴി.
ലിബിയന്‍ സമരത്തിന്റെ പോര്‍വഴികള്‍
ട്രിപ്പോളി: മറ്റ് അറബ് രാജ്യങ്ങളായ ടുണീഷ്യയിലും ഈജിപ്തിലും ആഞ്ഞുവീശി വിജയം വരിച്ച ഏകാധിപത്യവിരുദ്ധ മുന്നേറ്റങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണു ലിബിയില്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിക്കെതിരെ വിമതര്‍ രംഗത്തിറങ്ങിയത്. പ്രക്ഷോഭത്തിന്റെ നാള്‍വഴി ഇങ്ങനെ:
2011 ഫിബ്രവരി 15-19: ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസിയില്‍ വിമതമുന്നേറ്റത്തിനു തുടക്കം
മാര്‍ച്ച് 19: വിമതരെ നേരിടാനിറങ്ങിയ സര്‍ക്കാര്‍ സേനയെ പിന്തിരിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്ത വ്യോമാക്രമണം തുടങ്ങി
മാര്‍ച്ച് 31: സൈനിക നടപടിയുടെ നേതൃത്വം പാശ്ചാത്യ സഖ്യസേനയായ നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) ഔപചാരികമായി ഏറ്റെടുക്കുന്നു

മെയ് ഒന്ന്: ഗദ്ദാഫ് നാറ്റോ വ്യോമാക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ ഇളയ മകന്‍ സെയ്ഫ് അല്‍ അറബ് ആക്രമണത്തില്‍ മരിച്ചു

ജൂലായ് 15: ലിബിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കിയിലെ ഇസ്താംബുളില്‍ ചേര്‍ന്ന അന്താരാഷ്ട്ര യോഗം വിമതരുടെ 'ദേശീയ പരിവര്‍ത്തന സമിതി'ക്ക്്് അംഗീകാരം നല്‍കുന്നു 

ജൂലായ് 28: വിമത സേനയുടെ മേധാവി ജനറല്‍ അബ്ദുള്‍ ഫത്താ യൂനസ് കൊല്ലപ്പെട്ടു

ആഗസ്ത് 23: തലസ്ഥാനഗരമായ ട്രിപ്പോളിയിലുള്ള ഭരണകൂട ആസ്ഥാനം വിമതര്‍ പിടിച്ചെടുക്കുന്നു. ഗദ്ദാഫിയെയോ മക്കളെയോ അവിടെ കണ്ടെത്താനായില്ല

സപ്തംബര്‍ 12: മകന്‍ സാദിയുള്‍പ്പെടെ ഗദ്ദാഫിയുടെ 32 വിശ്വസ്തര്‍ അയല്‍രാജ്യമായ നൈജറില്‍ അഭയം തേടിയതായി സ്ഥിരീകരണം

സപ്തംബര്‍ 15: ഗദ്ദാഫിയുടെ ജന്‍മനാടായ സിര്‍ത്തില്‍ വിമതസേന ആക്രമണം തുടങ്ങി

സപ്തംബര്‍ 16: ഐക്യരാഷ്ട്രസഭയിലെ ലിബിയയുടെ സീറ്റ് വിമതര്‍ക്കു നല്‍കുന്നു

ഒക്ടോബര്‍ 17: ബാനി വാലിദ് പട്ടണം ഗദ്ദാഫി അനുകൂലികളില്‍നിന്നു വിമതര്‍ പിടിച്ചെടുക്കുന്നു

ഒക്ടോബര്‍ 20: സിര്‍ത്ത് വിമതനിയന്ത്രണത്തില്‍. ഗദ്ദാഫി ഗുരുതരപരിക്കുകളോടെ പിടിയില്‍; താമസിയാതെ മരണം

ലീഗ് നേതൃത്വത്തിന്റെ പിന്നില്‍ നില്‍ക്കേണ്ട ഗതികേട് സമസ്തക്കില്ല : SKSSF

കോഴിക്കോട്  : കേരളത്തിലെ ആധികാരിക പണ്ഡിത പ്രസ്ഥാനമാണ്‌ സമസ്ത. സമസ്തക്ക്‌ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുമ്പിലും ഒച്ചനിച്ചു നില്‍ക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല എന്ന് SKSSF സംസ്ഥാന സെക്രട്ടറി ഓണംപള്ളി മുഹമ്മദ്‌ ഫൈസി പ്രസ്താവിച്ചു. . ലീഗ് നേതൃത്വത്തിന്റെയും രാഷ്ട്രീയ നിലപാടുകളുടെയും പിന്നില്‍ നില്‍ക്കേണ്ട ഗതികേട് സമസ്തക്കില്ല. ലീഗ് പറയുന്നതൊക്കെ സമസ്ത അനുസരിക്കുമെന്നു കരുതുന്നവര്‍ വിഡ്ഢികളാണ്. സമസ്തക്ക്‌ സ്വന്തമായ നിലപാടുകളും സ്വതന്ത്രമായ തീരുമാനങ്ങളും ഉണ്ട്. അതനുസരിച്ച് സമസ്ത മുന്നോട്ടു പോകും. സമസ്തയുടെ നയനിലപാടുകളെ മനസ്സിലാക്കാത്തവര്‍ ആണ് സമസ്തക്കെതിരെ ശബ്ദിക്കുന്നത്‌. വിലപേശല്‍ രാഷ്ട്രീയത്തിലൂടെ സമസ്ത ഒന്നും നേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്തയുടെ രാഷ്ട്രീയം Published on Thu, 10/20/2011 - 00:11 ( 1 day 11 hours ago) കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

രാഷ്ട്രീയം അസ്ഥിരമായ സംവിധാനമാണ്. രാഷ്ട്രീയത്തിന് ഇന്നും ഇന്നലെയുമില്ല. നാളെയെന്ന മോഹന സങ്കല്‍പത്തിലാണ് രാഷ്ട്രീയത്തിന്‍െറ ജാതകം നിലകൊള്ളുന്നത്.വര്‍ത്തമാന രാഷ്ട്രീയത്തിന്‍െറ തനിനിറവും കഴിഞ്ഞകാല രാഷ്ട്രീയ ചരിത്രവും നമുക്കുമുന്നില്‍ തെളിഞ്ഞുകിടക്കുന്ന ചതുരംഗപ്പലകയാണ്. ഇതിലൂടെ രാഷ്ട്രീയ കരുക്കള്‍ നീക്കി നേട്ടവും കോട്ടവും അനുഭവിച്ചറിഞ്ഞവര്‍ ഏറെയുണ്ട്. കരുക്കള്‍ നീക്കാനുള്ള സാമര്‍ഥ്യവും സ്വാര്‍ഥതയും ചാണക്യസൂത്രങ്ങളുമാണ് രാഷ്ട്രീയക്കാരന്‍െറ ഭാവിയും വര്‍ത്തമാനവും തിട്ടപ്പെടുത്തുന്നത്. സ്ഥിരവും സ്ഥായിയുമായ ഒരു പ്ളാറ്റ്ഫോമോ ആദര്‍ശമൂല്യമോ സംഹിതയോ രാഷ്ട്രീയക്കാരനില്ളെന്ന നേരറിവില്‍ നിന്നാണ് പ്രബുദ്ധസമൂഹം രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരനെയും പഠിച്ചെടുക്കുന്നത്. സാംസ്കാരിക കേരളത്തിന്‍െറ രാഷ്ട്രീയ ഭൂമികയില്‍ സുനിശ്ചിതവും നിര്‍ണിതവുമായ ആദര്‍ശാവബോധത്തിന്‍െറ ഉള്‍ക്കരുത്തില്‍നിന്ന് രാഷ്ട്രീയം പറഞ്ഞവര്‍ നന്നേചുരുക്കമാണ്. ഗുണഫലത്തെ ആശ്രയിച്ചാണ് രാഷ്ട്രീയബോധവും ചങ്ങാത്തവുമുള്ളത്. സുന്നികളെ സഹായിച്ചവരെ സഹായിക്കുമെന്ന് പറയുന്നത് ഇതിന്‍െറ അടിസ്ഥാനത്തിലാണ്. ഈ നയം തന്നെയാണ് കേരളത്തിലെ രാഷ്ട്രീയക്കാരും ഇന്നോളം കൊണ്ടുനടക്കുന്നത്.  രാഷ്ട്രീയക്കളം മാറിമാറി ചവിട്ടിയ നിരവധി നേതാക്കള്‍ നമുക്കുമുന്നിലുണ്ട്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി വളരാനുള്ള സാഹചര്യം ഒരുക്കുന്നില്ളെങ്കില്‍ മറുകണ്ടം ചാടുന്ന അവസ്ഥയാണ് ഇന്നും രാഷ്ട്രീയ നേതാക്കള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സഹായം നിഷേധിച്ചവരൊക്കെയും നേരത്തേ ശത്രുക്കളായി ഗണിച്ചവര്‍ക്കൊപ്പം ഇലയിടുന്ന കാഴ്ച രാഷ്ട്രീയത്തിന്‍െറ തുടര്‍ക്കഥയാണ്. സുന്നികള്‍ ഇക്കാര്യം പറയുമ്പോള്‍ രാഷ്ട്രീയധര്‍മത്തിനെതിരാവുന്നു എന്ന് പറയുന്നതിലെ ധാര്‍മികതയാണ് മനസ്സിലാവാത്തത്.  രാഷ്ട്രീയമായി മുസ്ലിംകള്‍ക്ക് ഒരുപൊതുവേദി എന്നചിന്തയിലായിരിക്കണം ലീഗ് കോട്ടക്കല്‍ സമ്മേളനം വിളിച്ചുചേര്‍ത്തത്. ഇതില്‍ കേരളത്തിലെ മുഴുവന്‍ മതസംഘടനകളുടെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്ന് പിന്നീടാണ് അറിയുന്നത്. ‘പൊതു പ്ളാറ്റ്ഫോം' കുലുങ്ങാതിരിക്കണമെങ്കില്‍ തങ്ങളെക്കൂടി ക്ഷണിക്കേണ്ടിയിരുന്നു എന്നവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഈ അര്‍ഥത്തിലാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുന്നികളുടെ പിന്തുണ ലീഗിന് ലഭിച്ചുവെന്നും സുന്നികളുമായി ലീഗ്് നല്ലബന്ധത്തിലാണെന്നും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിതന്നെയാണ് പറഞ്ഞത്. സമുദായ ഏകീകരണത്തിനുള്ള ഒരു പ്ളാറ്റ്ഫോമിലേക്ക് ലീഗിന് തിരിച്ചുവരാനുള്ള സഹായമെന്ന നിലക്കാണ് സുന്നികളുടെ പിന്തുണ നല്‍കിയത്. കഴിഞ്ഞകാലസംഭവവും പ്രവര്‍ത്തനവും പുനര്‍വായനക്കു വിധേയമാക്കി സമസ്തയുടെ രാഷ്ട്രീയ ധാര്‍മികതയെ ചോദ്യം ചെയ്യുന്നവര്‍ തങ്ങളുയര്‍ത്തിയ മൂല്യരാഷ്ട്രീയത്തിന്‍െറ പരിണിതഫലത്തെ ബോധപൂര്‍വം വിസ്മരിക്കുന്നു.  ധാര്‍മികമായി രാഷ്ട്രീയത്തെ എത്ര പരിച്ഛേദിച്ചുനിര്‍ത്തിയാലും രാഷ്ട്രീയമെന്ന കാക്കയെ വെളുപ്പിക്കാന്‍ കഴിയില്ളെന്ന് പൊതു പ്ളാറ്റ്ഫോമില്‍ ഇടംതേടാന്‍ കഴിഞ്ഞില്ളെന്ന് വിലപിക്കുന്നവര്‍ക്കുപോലും മനസ്സിലാവുന്ന ലളിതസത്യമാണ്. ഇത് നേരത്തേ മനസ്സിലാക്കിയവരാണ് കേരളത്തിലെ പ്രബുദ്ധരായ മതനേതൃത്വവും പണ്ഡിതരും. സമസ്തകേരള ജംഇയ്യതുല്‍ ഉലമ ദീര്‍ഘദൃഷ്ടിയോടെ തന്നെയാണ് രാഷ്ട്രീയവാസത്തെയും ബന്ധത്തെയുംകുറിച്ച് തീരുമാനമെടുത്തതും ചര്‍ച്ചചെയ്തതും. രാഷ്ട്രീയത്തില്‍ ചിലര്‍ കലക്കുന്ന പാലും പഞ്ചസാരയും എത്രകണ്ട് അപകടകരമാണെന്ന് എഴുപതുകള്‍ക്ക് മുമ്പുതന്നെ സമസ്ത തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമെന്ന കാക്കയെ പാലില്‍മുക്കി വെളുപ്പിച്ചുതരാന്‍ അക്കാലത്ത് സമസ്തയുടെ വാതില്‍ക്കല്‍ നിരവധിപേര്‍ എത്തിയിരുന്നു. ഐക്യബോധത്തിന്‍െറ ധ്വനിയുമായി എത്തിയഅവരോട് നിശ്ചിത അകലം പാലിച്ചതാണ് പിന്നീട് സമസ്തയില്‍ സംഭവിച്ച പ്രശ്നങ്ങള്‍ക്ക് നിമിത്തമായത്. രാഷ്ട്രീയമനസ്സും ആദര്‍ശത്തിന്‍െറ മേലങ്കിയും ധരിച്ച് സമസ്തയെ മൂല്യരാഷ്ട്രീയം പഠിപ്പിക്കാന്‍ എത്തിയവരാണ് പിന്നീട് രാഷ്ട്രീയമായും ആദര്‍ശപരമായും കേരളമുസ്ലിംകളില്‍ ഛിദ്രതയുടെ വിത്തുപാകിയത്. കേരള മുസ്ലിംകള്‍ക്കിടയില്‍ തങ്ങള്‍ക്ക് ആദര്‍ശപരമായി മേല്‍വിലാസം കിട്ടില്ളെന്ന് മനസ്സിലാക്കിയ ഇവര്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിനെ രാഷ്ട്രീയ പരമായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. ലീഗിന്‍െറ മൃദുസമീപനം ഐക്യദാഹികളായി വന്ന അനൈക്യഹൃദയങ്ങള്‍ക്ക് വളരാന്‍ നിമിത്തമായി എന്നതാണ് പില്‍ക്കാല ചരിത്രം.
മുസ്ലിംലീഗില്‍ സ്വാധീനവും ഇടവും കിട്ടിയ ഉല്‍പതിഷ്ണുക്കള്‍ പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ സുന്നി സ്ഥാപനങ്ങളെ അനധികൃതമായി കൈയടക്കാനാണ് ശ്രമിച്ചത്. പാളയത്തെ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ്, ശാദുലി മസ്ജിദ്, പട്ടാളപ്പള്ളി തുടങ്ങി കോഴിക്കോട് നഗരത്തിലും പുറത്തുമായി നിരവധി മസ്ജിദുകളും സ്ഥാപനങ്ങളും വ്യാജരേഖയിലൂടെ അവര്‍ കൈയേറി.  മുസ്ലിംലീഗ് ഏകപക്ഷീയമായി സുന്നി വിരുദ്ധര്‍ക്ക് നല്‍കിവരുന്ന രാഷ്ട്രീയസഹായം സമസ്തയില്‍ ചര്‍ച്ചക്കുവന്നു. പരേതനായ കണ്ണിയത്ത് അഹ്മദ്മുസ്ലിയാര്‍ പ്രസിഡന്‍റും പരേതനായ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്ത് മുസ്ലിംലീഗുമായി സമസ്തക്ക് നല്ല ബന്ധംതന്നെയാണുണ്ടായിരുന്നത്. ലീഗിന്‍െറ തലപ്പത്ത് സുന്നികളായ നേതാക്കളുമുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനസമ്മിതിയാര്‍ന്ന പിന്തുണയും അക്കാലത്ത് ലീഗിനുണ്ടായിരുന്നു.  ഈ അവസ്ഥയിലാണ് വഹാബികളെ ലീഗ് കൈയയച്ച് സഹായിച്ചിരുന്നത്. വളരെ ന്യൂനപക്ഷമായ ഒരുവിഭാഗത്തിന് രാഷ്ട്രീയ സഹായം നല്‍കുന്നതിനെതിരെ  പണ്ഡിതന്മാര്‍ക്കുള്ള പ്രതിഷേധം ലീഗിനെ അറിയിക്കാന്‍ ഒടുവില്‍ സമസ്ത തീരുമാനിക്കുകയായിരുന്നു. അത്തരത്തിലുള്ള ഒരു തീരുമാനത്തിനായിരുന്നു 1979ല്‍ സമസ്തകേരള ജംഇയ്യതുല്‍ ഉലമ അംഗീകാരം നല്‍കിയത്. ലീഗിനോടുള്ള വിരോധമായിരുന്നില്ല തീരുമാനത്തിനുപിന്നില്‍. മറിച്ച്, ലീഗിലൂടെ വഹാബികള്‍ നടത്തുന്ന സുന്നി വിരുദ്ധ നീക്കത്തിനുള്ള മുന്നറിയിപ്പായിരുന്നു. ഈ തീരുമാനം സമസ്തയുടെ ലിഖിതരേഖയും ചരിത്രവുമാണ് എന്നിരിക്കെ, 1979ല്‍ സമസ്ത രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനമെടുത്തുവെന്ന തരത്തിലുള്ള ലേഖനം (കുലുങ്ങുന്ന ‘പൊതു പ്ളാറ്റ്ഫോം’) ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. സത്യത്തെയും യാഥാര്‍ഥ്യത്തെയും തമസ്കരിച്ചും തിരസ്കരിച്ചും ലേഖകന്‍െറ മനോഭാവത്തിന് ആധികാരികത നല്‍കാനുള്ള ശ്രമം എന്നതില്‍കവിഞ്ഞ് മറ്റൊരു സന്ദേശവും കണ്ടെത്തലും ലേഖനത്തിലില്ല. അധികാരരാഷ്ട്രീയത്തിലേക്ക് പാലംപണിയാന്‍ ശ്രമിക്കുന്ന ഒരുസംഘത്തിന്‍െറ രീതിശാസ്ത്രങ്ങളോടൊത്തുള്ള സഹവാസം പകര്‍ന്നുനല്‍കിയ ചില വിചാരങ്ങള്‍ക്ക് പ്രാമാണികത നല്‍കാന്‍ സമസ്തയുടെ തീരുമാനങ്ങളെ അനുചിതമായി ഉപയോഗിച്ചെന്നു മാത്രം.
  ശക്തവും യുക്തവുമായ രാഷ്ട്രീയ തീരുമാനങ്ങളും മതവിഷയത്തിലുള്ള വിധിപ്രസ്താവങ്ങളും സമസ്ത എടുത്തിട്ടുണ്ട്. ‘തെറ്റുകണ്ടാല്‍ തിരുത്തുക, അല്ലാത്തപ്പോള്‍ മൗനം പാലിക്കുക’ എന്ന നയമാണ് എക്കാലത്തും സമസ്ത സ്വീകരിച്ചത്.
പാര്‍ലമെന്‍ററി മോഹം സമസ്തക്കോ സമസ്തയിലെ പ്രബുദ്ധരായ നേതാക്കള്‍ക്കോ ഉണ്ടായിരുന്നില്ല. 1979ല്‍ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഇത്തരത്തിലുള്ള ഒരു പ്രമേയം പാസാക്കിയെന്ന കണ്ടെത്തല്‍ വിചിത്രവും സത്യവിരുദ്ധവുമാണ്. സുന്നി പാര്‍ലമെന്‍റ് ബോര്‍ഡ് രൂപവത്കരിച്ചുവെന്നത് തികച്ചും ഭാവനാസൃഷ്ടിയാണ്. 28.7.79ന് സമസ്തയെടുത്ത രാഷ്ട്രീയ തീരുമാനം ഇപ്രകാരമാണ്: ‘സമസ്ത കേരള ജംഇയ്യതുല്‍  ഉലമയും അതിന്‍െറ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല. എന്നാല്‍, സുന്നത്ത് ജമാഅത്തിനും അതിന്‍െറ സ്ഥാപനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയക്കാരനെയും എതിര്‍ത്ത് പരാജയപ്പെടുത്താന്‍ യുക്തമായ നടപടികള്‍ സാന്ദര്‍ഭികമായി സ്വീകരിക്കും.’
7.10.79ന് ചേര്‍ന്ന മുശാവറ കുറച്ചുകൂടി വ്യക്തമായി സമസ്തയുടെ രാഷ്ട്രീയ നയം വ്യക്തമാക്കുന്ന തീരുമാനമെടുത്തു; ‘സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പില്‍വരുത്തുന്നതിന്‍െറ ഭാഗമായി രാഷ്ട്രീയ നേതാക്കളെ കണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ സുന്നിസ്ഥാനാര്‍ഥികളല്ലാത്തവരെ നിര്‍ത്തരുതെന്ന് ഉണര്‍ത്തുവാന്‍ തീരുമാനിച്ചു.’
29.11.79ന് ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം... ‘ചില സ്ഥലങ്ങളില്‍ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില  തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് അറിവുകിട്ടിയതിന്‍െറ അടിസ്ഥാനത്തില്‍ താഴെ കാണുന്ന പ്രസ്താവന പുറപ്പെടീക്കാന്‍ തീരുമാനിച്ചു.’
‘സമസ്തക്ക് ഒരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രസ്താവിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനങ്ങള്‍ അതില്‍ വഞ്ചിതരാവരുത്..' (രാഷ്ട്രീയ തീരുമാനങ്ങള്‍: സമസ്ത 60ാം വാര്‍ഷിക സുവനീര്‍)
രാഷ്ട്രീയത്തിനും രാഷ്ട്രീയ ബാന്ധവത്തിനുമെതിരെ സമസ്ത മുശാവറ ഇത്തരത്തിലുള്ള തീരുമാനമെടുത്താണ്  രാഷ്ട്രീയവും നിലപാടും വ്യക്തമാക്കിയത് എന്നിരിക്കെ, രാഷ്ട്രീയമായ ഒരു സ്വതന്ത്ര സംവിധാനത്തെക്കുറിച്ച് സമസ്ത ആലോചിച്ചിട്ടുപോലുമില്ലായിരുന്നു.
സുന്നി വിരുദ്ധര്‍ മുസ്ലിംലീഗിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഒരു മുന്നറിയിപ്പ് എന്ന നിലക്കാണ്, ‘സുന്നി സ്ഥാനാര്‍ഥികള്‍' എന്ന ആശയത്തെക്കുറിച്ച് മുശാവറ ചര്‍ച്ച ചെയ്തതും യുക്തമായ നിലപാടെടുത്തതും. സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തിലും ആദര്‍ശത്തിലും അടിയുറച്ചുനിന്നു കൊണ്ടു തന്നെയാണ് സുന്നി പ്രസ്ഥാനം അതിന്‍െറ പ്ളാറ്റ്ഫോം പണിതിരിക്കുന്നത്. അതുകൊണ്ടുതന്നെ, മൂല്യരഹിതസംവിധാനമായ രാഷ്ട്രീയത്തിന്‍െറ പൊതു പ്ളാറ്റ്ഫോമിലേക്ക് സമസ്തയെയോ സുന്നിപ്രസ്ഥാനത്തെയോ പറിച്ചുനടേണ്ട ആവശ്യം വരുന്നില്ല.  സമകാലിക സംഭവവികാസങ്ങള്‍ ക്കൊപ്പം സംവദിക്കാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും സുന്നി പ്രസ്ഥാനം എല്ലാ നിലക്കും പ്രബുദ്ധമാണ്. ചില സംഘടനകള്‍ക്ക് പിറവിയിലുണ്ടായിരുന്ന മൂല്യബോധവും ആദര്‍ശവും രാഷ്ട്രീയ അഭിനിവേശത്തിനുവേണ്ടി വഴിയിലുപേക്ഷിക്കേണ്ട നിസ്സഹായാവസ്ഥ എന്തായാലും സുന്നി പ്രസ്ഥാനത്തിനില്ല. മൗലികവും നിയതവുമായ വിശ്വാസവും ആദര്‍ശവും നെഞ്ചേറ്റിയുള്ള പ്രസ്ഥാനയാത്രയെ പൊതുധാരയെന്ന ഭീഷണി ഉയര്‍ത്തി തടയാനുള്ള ശ്രമവും വിഫലമാണ്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണത്തിനു മുമ്പ് കൈമാറിയ ഒരു സന്ദേശമുണ്ട്. അതാണ് മുസ്ലിംലീഗും സുന്നി പ്രസ്ഥാനവും ഇപ്പോള്‍ കൈയേന്തുന്നത്. ഈ പൊതുപ്ളാറ്റ്ഫോമില്‍ ആരെല്ലാം അണിനിരക്കുന്നുവെന്നതും ആരെയൊക്കെ മാറ്റിനിര്‍ത്തുന്നുവെന്നതും സുന്നി പ്രസ്ഥാനത്തിന്‍െറ ചിന്താവിഷയമേ അല്ല. ഈ പൊതുധാര സുന്നി പ്രസ്ഥാനത്തിനും മുസ്ലിംസമുദായത്തിനും സ്വീകാര്യമാണോ എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ, ലീഗ് പണിയാന്‍ ശ്രമിക്കുന്ന സമുദായ പ്ളാറ്റ്ഫോം കുലുങ്ങുമോ എന്ന ആശങ്ക സമസ്തക്കോ സുന്നികള്‍ക്കോ ഇല്ല. കുലുങ്ങാതിരിക്കാന്‍ ചിലര്‍ നിര്‍ദേശിക്കുന്ന ചുണ്ണാമ്പുവിദ്യക്ക് ഈ പൊതുധാരയില്‍ പ്രസക്തിയുമില്ല.

കാന്തപുരത്തിന്‍റെ മൗനം പരാജയ കാരണം

മലപ്പുറം : സമസ്ത ശക്തമായ പ്രചാരണവമായി രംഗത്ത് ഇറങ്ങിയപ്പോള്‍ വ്യാജ മുടി കൂടാരം മൗന വ്രതം തുടങ്ങി.ഇനി മറുപടി പറഞ്ഞിട്ടു കാര്യമില്ലെന്ന് അരിവാള്‍ സുന്നികള്‍ തീരുമാനിച്ചു കഴിഞ്ഞുകാരണംകുട്ടി നേതാക്കള്‍ ഓരോ പച്ച നുണയും പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്പോള്‍ നേതാവ് കാന്തപുരം പിന്നെയും വാക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്ആകെ നാലു പേരാണ് വ്യാജമുടി സ്ഥാപിക്കാന്‍ ശൈക്കുനക്ക് കൂടെയുണ്ടായിരുന്നത്.നുണ പറയുന്നതിനും ഒരു അതിരില്ലേ.. അവര്‍ ഇനിയൊന്നും പറയാനില്ലെന്ന തീരുമാനത്തിലാണ്ഓരോ സമയത്തും ഓരോ നുണ പറയുകയും വെട്ടിലാവുകയും ചെയ്യുന്ന നേതാവിനെ ന്യായീകരിക്കാന്‍ അവര്‍ക്ക് സാധിക്കില്ലത്രേ..വിവാദ മുടി എവിടെ നിന്ന് ലഭിച്ചു എന്ന ചാനലുകാരുടെ ചോദ്യത്തിന് കാന്തപുരത്തിന്‍റെ പുതിയ മറുപടി മദീനയില്‍ നിന്നാണെന്നാണ്മുടി ഖസ്റജിയും ജാലിയാവാലയും ഒന്നുമല്ല തന്നത്എല്ലാം മദീനത്ത് നിന്നാണ് കിട്ടിയത്മുടി ഖസ്റജി കുടുംബത്തിന് പാരന്പര്യമായി കിട്ടിയതാണെന്ന വാദം തിരുത്തിഖസ്റജിക്ക് മുടി കിട്ടിയിട്ട് വര്‍ഷങ്ങളെ ആയിട്ടുള്ളൂനേരത്തെ പറഞ്ഞതിനെല്ലാം വിരുദ്ധമാണിത്ഇത് ഇനി എങ്ങിനെ വിശദീകരിക്കും പേരോടിന്‍റെ എല്ലാ തന്ത്രവും പാളിഒരു സമൂഹത്തില്‍ ആകെ നാണക്കേടായിമൗലാനാ കണ്ണിയത്ത് ഉസ്താദിന്‍റെ പ്രാര്‍ത്ഥന ഓരോ നിമിഷവും ഫലിക്കുന്നുതാന്തപുരത്തിന്‍റെ മുഖം കെട്ടുകൊണ്ടിരിക്കുന്നുഇതില്‍ നിന്ന് രക്ഷ നേടാനാണ് ലീഗിനെ കൂട്ടുപിടിക്കുന്നത്കുഞ്ഞാലിക്കുട്ടിയെ ഉപയോഗിച്ച് സമസ്തയുടെ നേതാക്കളെ വശീകരിക്കാന്‍ ശ്രമം തുടങ്ങിനടക്കില്ല മക്കളേ.. കാന്തപുരത്തിന്‍റെ അടവ് നയം സമുദായം എത്രയോ കണ്ടതാണ്പാഠം പഠിച്ചതാണ്അവസരവാദിയും സമുദായ വഞ്ചകനുമായ കാന്തപുരത്തോട് സമുദായം പൊറുക്കില്ലനിങ്ങള്‍ക്ക് പരാജയമേ എല്ലായിടത്തും ഉണ്ടാവുകയുള്ളൂ.

സമസ്‌ത സമ്മേളനം; തിരൂരങ്ങാടി മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു


തിരൂരങ്ങാടി : സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ ഫെബ്രുവരിയില്‍ വേങ്ങര കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച്‌ നടക്കുന്ന സമസ്‌ത 85 -ാം വാര്‍ഷിക സമ്മേളനത്തിന്‌ തീരൂരങ്ങാടി മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു. ചെമ്മാട്‌ ഖിദ്‌മത്തുല്‍ ഇസ്‌്‌ലാം മദ്രസയില്‍ വെച്ച്‌ നടന്ന സ്വാഗതസംഘ രൂപീകരണ സംഗമം എസ്‌.എം ജിഫ്രി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. പി.പി മുഹമ്മദ്‌ ഫൈസി മുഖ്യപ്രഭാഷനം നടത്തി. അബ്‌ദുല്‍ ഖാദിര്‍ ഖാസിമി സ്വാഗതവും ഇസ്‌ഹാഖ്‌ ബാഖവി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ : എസ്‌.എം ജിഫ്രി തങ്ങള്‍ , ഡോ.ബഹാഉദ്ദീന്‍ നദ്‌വി (മുഖ്യരക്ഷാധികാരികള്‍ ); അബ്‌ദുല്‍ഖാദിര്‍ ഖാസിമി (ചെയര്‍മാന്‍ ); ഇസ്‌ഹാഖ്‌ ബാഖവി (കണ്‍വീനര്‍ ); ടി.സി മുഹമ്മദ്‌ ഹാജി (ട്രഷറര്‍ ); ഇബ്രാഹീം മുസ്ലിയാര്‍ എടരിക്കോട്‌, അബ്‌ദുല്‍ കരീം കോഴിച്ചെന, സുബൈര്‍ ബാഖവി പാലത്തിങ്ങല്‍ (വൈ. ചെയര്‍മാന്‍ ); അലവിക്കുട്ടി ഹാജി കൊടിഞ്ഞി, കുഞ്ഞിപ്പോക്കര്‍ സാഹിബ്‌ അട്ടക്കുളങ്ങര, ഹൈദര്‍ മൗലവി എടരിക്കോട്‌, സലാം ദാരിമി ചെമ്മാട്‌, കുഞ്ഞിമുഹമ്മദ്‌ ഹാജി കാച്ചടി (ജോ. കണ്‍ ).

യു.ശാഫി ഹാജി ചെമ്മാട്‌ (ഫിനാന്‍സ്‌ ചെയര്‍മാന്‍ ); സിദ്ദീഖ്‌ ഹാജി ചെമ്മാട്‌ (കണ്‍ ).
സലീം സിദ്ദീഖി എടരിക്കോട്‌ (പ്രചരണ കമ്മറ്റി ചെയര്‍മാന്‍ ); നൗഷാദ്‌ ചെട്ടിപ്പടി (കണ്‍ ).
SYS, SKSSF പഞ്ചായത്ത്‌ മേഖല ഭാരവാഹികള്‍ റെയ്‌ഞ്ച്‌ തല പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.

ജനസംഖ്യയെ ഭയക്കുന്ന വിഡ്ഢിത്തം


ര്‍ധിച്ചുവരുന്ന ജനസംഖ്യാനിരക്കും വിഭവ വിനിയോഗവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഇന്നത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള "വിമന്‍സ് കോഡ്' സര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും ഇതിനോട് ചേര്‍ത്തു വായിക്കാം. വ്യാപക പ്രതിഷേധത്തിനിടയാക്കിയ ഈ റിപ്പോര്‍ട്ടും അടിവര ചാര്‍ത്തുന്നത് മാനവ വിഭവത്തിന്റെ എണ്ണപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്ന മിഥ്യക്കാണ്. ജനപ്പെരുപ്പം പ്രകൃതി വിഭവങ്ങളുടെ സന്തുലിതമായ വിതരണത്തിന് വിഘ്നം നില്‍ക്കുമെന്നും പട്ടിണിയും ക്ഷാമവും രോഗവും പടര്‍ന്നു പന്തലിക്കാന്‍ കാരണമാവുമെന്നും വാദിച്ച് രംഗപ്രവേശം ചെയ്യുന്ന ആദ്യ വ്യക്തിയാണ് തോമസ് ആല്‍ബര്‍ട്ട് മാല്‍ത്തൂസ്. 1798ല്‍ പ്രസിദ്ധീകരിച്ച "ഏന്‍ എസ്സെ ഔണ്‍ ദി പ്രിന്‍സിപ്പിള്‍സ് ഓഫ് പോപ്പുലേഷന്‍' എന്ന കൃതിയിലൂടെയാണ് മാല്‍ത്തൂസിന്റെ ആശയങ്ങള്‍

പുറംലോകം അറിയുന്നത്. 1968ല്‍ രചിച്ച "പോപ്പുലേഷന്‍ ബോംബ്' എന്ന കൃതിയുമായി പ്രത്യക്ഷപ്പെട്ട പോള്‍ എര്‍ലിച്ച്, മാര്‍ത്തൂസിന്റെ പിന്‍ഗാമികളില്‍ പ്രധാനിയാണ്. 1905 ആവുമ്പോഴേക്ക് ലോകം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലമരുമെന്നും സമുദ്രങ്ങള്‍ വറ്റിവരളുമെന്നും ഇവര്‍ പ്രവചിച്ചു. ഈ പ്രവചനത്തിന്റെ അബദ്ധജഢിലതയും മൗഢ്യവും പില്‍ക്കാലത്തെ അനുഭവസത്യങ്ങളാണ്. ജനസംഖ്യാ വര്‍ദ്ധനവിന്റെ തോതിനേക്കാള്‍ മൂന്നിരട്ടി കൂടുതല്‍ ഭക്ഷ്യോല്‍പ്പാദനമാണ് ഈ കാലയളവില്‍ ലോകത്ത് നടന്നത്.
സമ്പന്നര്‍ അതിസമ്പന്നരാവുകയും ദരിദ്രര്‍ ദാരിദ്രyത്തിന്റെ അഗണ്യകോടിയിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്ന വരട്ടുതത്വമാണ് ഇന്ന് ലോക ക്രയവിക്രയങ്ങളെ പരുവപ്പെടുത്തുന്നതും നടപടിക്രമങ്ങളില്‍ സ്വാധീനശക്തിയായി വര്‍ത്തിക്കുന്നതും. ലോകത്തെ 25 കോടി ദരിദ്രരുടെ കൈവശമുള്ള സമ്പത്തിനേക്കാള്‍ അധികം 225 സമ്പന്നന്‍മാരുടെ അധീനതയിലുണ്ടെന്നാണ് യു.എന്‍.ഒ.യുടെ "ഹ്യൂമന്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ട്' വെളിപ്പെടുത്തുന്നത്. പല വന്‍കിട മുതലാളിത്ത രാഷ്ട്രങ്ങളും കമ്പോളത്തിലെ വിനിമയ നിലവാരം നിയന്ത്രിക്കുന്നതിനും അധീനത ഉറപ്പിക്കുന്നതിനും ടണ്‍കണക്കിന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നശിപ്പിക്കുന്ന പ്രവണത പുറത്തുവന്നത് ഈയടുത്താണ്. അമേരിക്ക കടലില്‍ തള്ളുന്ന ഗോതമ്പുണ്ടെങ്കില്‍ ലോകത്തെ പട്ടിണിയുടെ പ്രധാനഭാഗം പരിഹരിക്കാമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ലോക ജനസംഖ്യയുടെ ഇരുപത് ശതമാനത്തില്‍ താഴെയുള്ളവരാണ് ലോക സമ്പത്തിന്റെ എണ്‍പത് ശതമാനവും ഉപയോഗിക്കുന്നത്!
സമത്വാധിഷ്ഠിത സാമ്പത്തിക വിതരണത്തെ (ഈക്വല്‍ഇക്കണോമിക് ഡിസ്ട്രിബ്യൂഷന്‍) കുറിച്ചുള്ള ചര്‍ച്ചയാണ് ആഗോളതലത്തില്‍ മുന്തിനില്‍ക്കേണ്ടത്. ജനസംഖ്യയിലുള്ള ക്രമാനുഗത വളര്‍ച്ച, സാമ്പത്തിക അഭിവൃദ്ധിയെയും ഉല്‍പ്പാദന പ്രക്രിയയെയും അനുകൂലമായ രീതിയിലാണ് സ്വാധീനിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1830 മുതല്‍ നൂറുകോടിവീതം ജനപ്പെരുപ്പമുണ്ടാവാന്‍ വേണ്ടിവന്ന കാലയളവ് യു.എന്‍.ഒ.യുടെ പോപ്പുലേഷന്‍ പ്രോസ്പെക്ടില്‍നിന്ന് ഇങ്ങനെ ഗ്രഹിക്കാം: ജനസംഖ്യ നൂറുകോടിയില്‍നിന്ന് ഇരുന്നൂറ് കോടിയിലെത്താന്‍ ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ 300 കോടിയിലെത്താന്‍ മുപ്പത് വര്‍ഷമേ വേണ്ടിവന്നുള്ളൂ. മുന്നൂറില്‍നിന്ന് നാനൂറ് കോടിയിലേക്ക് പതിനഞ്ച് വര്‍ഷവും അഞ്ഞൂറ് കോടിയിലെത്താന്‍ പന്ത്രണ്ട് വര്‍ഷവുമെടുത്തു. തൊട്ടടുത്ത പന്ത്രണ്ട് വര്‍ഷക്കാലയളവിലാണ് ജനസംഖ്യയില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ച ഉണ്ടായത്. 600, 700 കോടിവരെ ജനസംഖ്യ വര്‍ദ്ധിച്ചു. ഇവിടെ ശ്രദ്ധേയമായ വസ്തുത, ജനസംഖ്യാ വര്‍ധനവിന്റെ മൂന്നിരട്ടി ആനുപാതികമായി ഭക്ഷ്യോല്‍പ്പാദനം നടന്നിട്ടുണ്ടെന്നതാണ്. 1950ല്‍ 252 കോടി ജനങ്ങളുണ്ടായിരുന്നപ്പോള്‍ ഭക്ഷ്യോല്‍പ്പാദന നിരക്ക് 62.4 കോടി ടണ്‍ മാത്രമായിരുന്നു. എന്നാല്‍ 1990ല്‍ ജനസംഖ്യ 520 കോടിയായി വര്‍ധിച്ചപ്പോള്‍ ഭക്ഷ്യോല്‍പ്പാദനം 180 കോടി ടണ്‍ ആയി വര്‍ധിച്ചു. ലോകത്ത് പട്ടിണിയും ക്ഷാമവും വര്‍ധിക്കുന്നതിനുള്ള കാരണം ജനപ്പെരുപ്പമല്ലെന്നും വികസിത മുതലാളിത്ത രാഷ്ട്രങ്ങളുടെ ചൂഷണാത്മക നിലപാടും മൂന്നാംലോക രാഷ്ട്രങ്ങളെ എക്കാലവും തങ്ങളുടെ വിപണിയും മൂലധന സംഭരണ ഉറവയുമായി കാണുന്ന രീതിശാസ്ത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. വികസ്വര രാഷ്ട്രങ്ങളുടെ വിദേശ വ്യാപാരത്തില്‍, എഴുപത്തിയഞ്ച് ശതമാനത്തിന്റെയും ഗുണഭോക്താക്കള്‍ അമേരിക്കയും മറ്റ് യൂറോപ്യന്‍ മുതലാളിത്ത രാഷ്ട്രങ്ങളുമാണ്. പക്ഷെ, ഈ രാജ്യങ്ങളുടെ വിദേശ വാണിജ്യത്തിന്റെ ഇരുപത് ശതമാനം മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് മറ്റ് വികസ്വര രാഷ്ട്രങ്ങള്‍. രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമ്പത്തികാസമത്വങ്ങള്‍ ഭക്ഷ്യക്ഷാമവും ദാരിദ്രyവും വര്‍ധിക്കാനുള്ള പ്രധാന കാരണമാണെന്ന വസ്തുതയെ വികസിത രാഷ്ട്രങ്ങള്‍ മുഖവിലക്കെടുക്കാതെ അവഗണിക്കുകയാണ് പതിവ്.
ജനസാന്ദ്രതയേറിയ രാഷ്ട്രങ്ങളിലെ സാമ്പത്തിക വരുമാനം, എത്രയോ മടങ്ങ് ജനസാന്ദ്രത കുറഞ്ഞ രാഷ്ട്രങ്ങളുടേതിനേക്കാള്‍ പതിന്മടങ്ങാണ്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 900 ജനസാന്ദ്രതയുള്ള ബംഗ്ലാദേശില്‍ പ്രതിശീര്‍ഷ ഭൂമിയുടെ ലഭ്യത കേവലം 27 സെന്റ് മാത്രമാണ്. ഒരു ചതുരശ്ര കിലോമീറ്ററിലെ ശരാശരി വരുമാനം 14,31,456ഉം. എന്നാല്‍ ജനസാന്ദ്രത മൂന്ന് മാത്രമുള്ള ആസ്ത്രേലിയയിലെ ഒരു ച.കി.മീറ്ററിലെ ശരാശരി വരുമാനം 64,031 മാത്രമാണ്. അത് ലഭ്യമാക്കുന്നതോ പ്രതിശീര്‍ഷ ഭൂമിയായ 82.5 ഏക്കറില്‍നിന്നും. പ്രതിശീര്‍ഷ ഭൂമിയായി 30.8 ഏക്കര്‍ ഭൂമിയുള്ള റഷ്യയുടെ ശരാശരി വരുമാനം 67,316. അതേസമയം പ്രതിശീര്‍ഷ ഭൂമിയായി 78 സെന്റ് മാത്രമുള്ള ഇന്ത്യയുടെ ശരാശരി വരുമാനം 83,746. ജനസാന്ദ്രത ഏറിയതും പ്രതിശീര്‍ഷ ഭൂമിയുടെ ലഭ്യത വളരെ കുറഞ്ഞതുമായ രാഷ്ട്രങ്ങളുടെ വരുമാനവും ജനസാന്ദ്രത കുറഞ്ഞ രാഷ്ട്രങ്ങള്‍ക്ക് ഏക്കര്‍ കണക്കിനു ഭൂമിയില്‍നിന്നുള്ള വരുമാനവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ മനസ്സിലാവുന്ന ജനസാന്ദ്രതയിലും ജനസംഖ്യയിലുമുള്ള വര്‍ദ്ധന അനഗുണമായ സാമ്പത്തിക പുരോഗതിയാണ് ഉണ്ടാക്കുന്നതെന്നാണ്.
സമ്പത്തിന്റെ അമിതോപയോഗവും ലോകമനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലഹേതുതന്നെ. ആയുധ സംഭരണത്തിനാണ് ഭൂരിഭാഗം രാഷ്ട്രങ്ങളും സമ്പത്തിന്റെ വലിയൊരളവും ചെലവഴിക്കുന്നത്. 1900 മുതല്‍ (രണ്ട് ലോക മഹായുദ്ധങ്ങള്‍ കൂടാതെ) 800 ബില്യണ്‍ ഡോളറാണ് ലോകം ആയുധങ്ങള്‍ക്കായി ചെലവഴിച്ചത്. അടിസ്ഥാന പ്രശ്ന പരിഹാരങ്ങള്‍ക്ക് ഉപയോഗിക്കേണ്ട മൂന്നാംലോക രാഷ്ട്രങ്ങളുടെ സമ്പത്തിനെ ചൂഷണം ചെയ്താണ് ഇത്രയുമധികം ആയുധങ്ങള്‍ വില്‍ക്കപ്പെടുന്നത്. സാമ്രാജ്യത്വ ശക്തികള്‍ ചെറുകിട രാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധഭീതി സൃഷ്ടിക്കുകയും അതുവഴി ആയുധ വിപണനം സുതാര്യമാക്കുകയുമാണ് ചെയ്യുന്നത്. 1980ല്‍ വികസ്വര രാഷ്ട്രങ്ങളുടെ കടം 5254 കോടി ഡോളറായിരുന്നെങ്കില്‍ 1990ല്‍ അത് 1,25,980 കോടി ഡോളറായും 2000ത്തില്‍ 2,14,060 കോടി ഡോളറായും വര്‍ദ്ധനവ് ഉണ്ടായെന്നാണ് എെ.എം.എഫ്. തരുന്ന കണക്ക്. മൂന്നാംലോക രാഷ്ട്രങ്ങള്‍ തിരിച്ചടക്കേണ്ട തുകയുണ്ടായിരുന്നുവെങ്കില്‍ ആഫ്രിക്കയിലെ 2.1 കോടി കുട്ടികളെ മരണത്തില്‍നിന്ന് രക്ഷിക്കാനും ഒമ്പത് കോടി പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനും കഴിയുമായിരുന്നുവെന്ന് യു.എന്‍.ഒ.യുടെ ഹ്യൂമന്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എെസ്ക്രീം കഴിക്കാന്‍ യൂറോപ്പ് ഉപയോഗിക്കുന്നത് 11 ബില്യണും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കുവേണ്ടി അമേരിക്ക ചെലവിടുന്നത് 18 ബില്യണും വിനോദോപാധികള്‍ക്ക് മാത്രം ജപ്പാന്‍ ചെലവിടുന്നത് 35 ബില്യണുമാണ്. കേവലം 13 ബില്യണ്‍ ഉണ്ടെങ്കില്‍ ബഹുഭൂരിപക്ഷം ആളുകളുടെയും വയറിന്റെ വരള്‍ച്ച മാറ്റാനും അണ്ണാക്കിന്റെ ഊഷരത പരിഹരിക്കാനും കഴിയുമെന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം.
ജനസംഖ്യാ നിരക്കില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും വികസന ഗ്രാഫ് ഏറെ മുന്നിലാണ്. എന്നാല്‍ ജനസംഖ്യ വളരെ കുറഞ്ഞ ആഫ്രിക്കന്‍ രാഷ്ട്രങ്ങളാണ് അവികസിതമായി തുടരുന്നതും പട്ടിണി മരണവും ക്ഷാമവും കടുത്ത രീതിയില്‍ അനുഭവിക്കുന്നതും. ജനസാന്ദ്രത, രോഗ വ്യാപനത്തിന് കാരണമാവുമെന്നും ആയുര്‍ദൈര്‍ഘ്യം കുറക്കുമെന്നുമുള്ള വാദങ്ങള്‍ ബാലിശമാണ്. 1901 മുതല്‍ 2004 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. വര്‍ഷം, ജനസാന്ദ്രത, ആയുര്‍ദൈര്‍ഘ്യം 190177 24, 193190 27, 1951117 32, 1971171 55, 1991274 59, 2004324 62 എന്നിങ്ങനെയാണ്. ജനസംഖ്യയുടെയും ജനസാന്ദ്രതയുടെയും വര്‍ദ്ധനവിനനുസൃതമായി ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നുവെന്ന് സാരം.
1978ല്‍ "ജനസംഖ്യാ വിസ്ഫോടനം' തീര്‍ക്കുന്ന പ്രത്യാഘാതങ്ങളെ വിലയിരുത്തി മൗഢ്യവാദങ്ങള്‍ സമര്‍പ്പിച്ച മാല്‍ത്തൂസിനും എര്‍ലിച്ചിനും ഓശാനപാടുന്നവര്‍ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുകയും ലോകത്തെതന്നെ ഇരുട്ടിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.(അവ. ചന്ദ്രിക).

സമസ്‌തയെയും ലീഗിനെയും ഭിന്നിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല : റഷീദ്‌ വെങ്ങളം



മനാമ : സമസ്‌തയെയും മുസ്ലിം ലീഗിനെയും ഭിന്നിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും ആറു 
പതിറ്റാണ്ടു കാലത്തെ സുദൃഢ ബന്ധമാണ്‌ തങ്ങള്‍ തമ്മിലുള്ളതെന്നും പ്രമുഖ വാഗ്മിയും 
യൂത്ത്‌ ലീഗ്‌ കോഴിക്കോട്‌ ജില്ലാ ട്രഷററുമായ റഷീദ്‌ വെങ്ങളം പ്രസ്‌താവിച്ചു. ബഹ്‌റൈനില്‍
 എത്തിയ അദ്ധേഹത്തിന്‌ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കമ്മറ്റി മനാമ
 സമസ്‌താലയത്തില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നുവദ്ദേഹം.
ലീഗിന്‌ നേരിയ പരാജയം സംഭവിച്ചപ്പോള്‍ ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത വിധം 
പോത്തിനെ പച്ച പെയിന്റടിച്ചും പച്ചപായസം വിളമ്പിയും മത സംഘടനയുടെ ലേബലില്‍ ഒരു
 കാലത്ത്‌ ആഹ്ലാദ പ്രകടനം നടത്തിയിരുന്നവര്‍ ഇപ്പോള്‍ നടത്തുന്ന അവകാശ വാദങ്ങള്‍ പരിഹാസ്യമാ
ണെന്നും ചില വിവാദങ്ങളില്‍ നിന്ന്‌ രക്ഷപ്പെടലോ മറ്റെന്തെങ്കിലും കാര്യ ലാഭങ്ങളോ മാത്രമാവാം 
അവരുടെ ഉദ്ധേശമെന്നും ഇതു തിരിച്ചറിയാതിരിക്കാന്‍ മാത്രം ലീഗുകാര്‍ ചരിത്രം മറന്നിട്ടില്ലെന്നും
 അദ്ധേഹം ചൂണ്ടിക്കാട്ടി.
മുസ്‌ലിം ലീഗിനെയും സമസ്‌തയെയും ബന്ധിപ്പിച്ച്‌ കഥകള്‍ മെനയാന്‍ മത്സരിക്കുന്ന ചില മാധ്യമ 
ലേഖകരും ഇവര്‍ക്ക്‌ ഓശാന പാടുന്നുണ്ട്‌. അവരൊക്കെയും നിരാശരാകേണ്ടി വരുമെന്നും
 സമസ്‌തയെ വേദനിപ്പിക്കുന്ന ഒരു നിലപാടും ലീഗില്‍ നിന്നാരും പ്രതീക്ഷിക്കേണ്ടെന്നും അദ്ധേഹം
സയ്യിദ്‌ അസ്‌ഹര്‍ തങ്ങള്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. സി കെ പി അലി മുസല്യാര്‍ ചടങ്ങില്‍ 
അധ്യക്ഷത വഹിച്ചു. സലീം ഫൈസി, കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി, അബ്‌ദുറഹ്‌ മാന്‍ ഹാജി, 
അബ്‌ദുറസാഖ്‌ നദ്‌വി, ശഹീര്‍ കാട്ടാമ്പള്ളി എന്നിവര്‍ സംസാരിച്ചു. കളത്തില്‍ മുസ്ഥഫ സ്വാഗതവും
അഷ്‌റഫ്‌ കാട്ടില്‍ പീടിക നന്ദിയും പറഞ്ഞു. 

2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഫ്യൂസ് പോയ പെന്‍ ക്യാമറയും തുടരുന്ന കപട ആരോപണങ്ങളും


                      വിഘടിതര്‍ മുടി ക്കുടുക്കില്‍ കിടന്നു കഷ്ടപ്പെടുമ്പോഴും കപട ആരോപണങ്ങള്‍ തുടരുന്നു.  
വ്യാജ മുടികളുടെ ഉറവിടം ബോംബയിലെ ജാലിയ വാലാ ബ്രാന്‍ഡ്‌ ഹോള്‍സെയില്‍ മുടി വില്‍പ്പന 
കേന്ദ്രമാണ് എന്നതിനുള്ള അനിഷേധ്യമായ തെളിവുകള്‍ പുറത്തു വന്നപ്പോള്‍, ഈ വസ്തുതകളെ ക്കുറി
ച്ച് ഒന്നും പറയാതെ അണികളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു വിഘടിതര്‍ ചെയ്തത്.  
ഹമീദ്‌ ഫൈസി ഉസ്താദിന്റെ പക്കല്‍ നിന്ന് പെന്‍ കാമറ പിടിച്ചു എന്ന കള്ള വാദമാണ് 
അണികളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ആദ്യം വിഘടിതര്‍ പറഞ്ഞത്‌.  എന്തിനേറെ ഉസ്താദും കൂടെയു
ള്ളവരും ജാലിയവാലയുടെ കൈമുത്തുന്നത് പെന്‍ ക്യാമറയില്‍ ഞമ്മളെ കയ്യിലുണ്ട് എന്ന് വരെ 
നൗഷാദ്‌ അഹ്സനി പറഞ്ഞു വെച്ചു. 
വാക്കിന് വ്യവസ്ഥയുള്ള വല്ലവരും ബാക്കി 
യുണ്ടെങ്കില്‍,  നിങ്ങളുടെ കയ്യിലുണ്ട് എന്ന് പറയപ്പെടുന്ന പെന്‍ ക്യാമറയില്‍ നിന്ന് 
ഹമീദ്‌ ഫൈസി ഉള്‍പ്പെടുന്ന ജാലിയവാല വീഡിയോ ദൃശ്യം പുറത്ത്‌ വിട്ട് നിങ്ങളുടെ 
കള്ള ആരോപണം തെളിയിക്കാന്‍ തയാറാകണംനമുക്ക് കാണാല്ലോ ആരാണ് കള്ള ക്ലിപ്പുകള്‍ 
വിസ്മയ വിനോദങ്ങളില്‍"  അബ്ദുല്‍ ഹമീദ്‌ ഫൈസി ഉസ്താദ്‌ പങ്കെടുത്തു എന്നും അത് വല്യ അപരാധമായിപ്പോയി എന്നും അത് കള്ളമുടിയുടെ കുരുത്തക്കേടാണ് എന്നുവരെയും തട്ടിവിട്ടു. അതു പറയാന്‍ കാരണമായതെന്ന നിലയില്‍ ഫേസ്ബുക്കില്‍ കണ്ട  ഫോട്ടോ കാണുക.വിസ്മയ വിനോദങ്ങളില്‍"  അബ്ദുല്‍ ഹമീദ്‌ ഫൈസി ഉസ്താദ്‌ പങ്കെടുത്തു എന്നും അത് വല്യ അപരാധമായിപ്പോയി എന്നും അത് കള്ളമുടിയുടെ കുരുത്തക്കേടാണ് എന്നുവരെയും തട്ടിവിട്ടു.  അതു പറയാന്‍ കാരണമായതെന്ന നിലയില്‍ ഫേസ്ബുക്കില്‍ കണ്ട  ഫോട്ടോ കാണുകഈ ഫോട്ടോ ഒറിജിനല്‍ ആണെങ്കില്‍ തന്നെ അതില്‍ വിമര്‍ശിക്കപ്പെടേണ്ട എന്ത് അപരാധമാണ് ഉള്ളത്. മതത്തിന്റെ ചിഹ്നങ്ങളെയും വേഷങ്ങളെയും പരിപൂര്‍ണമായി ഉയര്‍ത്തിപ്പിടിക്കുന്ന, കുട്ടികളോട് അളവറ്റ വാല്‍സല്യം കാണിച്ച തിരുനബി ചര്യ അറിയുന്ന ഒരു പണ്ഡിതനെയല്ലാതെ എന്ത് "കുറ്റമാണ്" നിങ്ങള്‍ ഈ ഫോട്ടോയില്‍ കണ്ടത്‌. കോലാഹലമുണ്ടാക്കി ആളെക്കൂട്ടി വ്യാജ മുടിവിമര്‍ശകരായ പണ്ഡിതരെ മുഴുവന്‍ ചീത്ത വിളിക്കുന്നതിനു മുന്‍പ്‌ കാരണമായിപ്പറഞ്ഞ  പറഞ്ഞ ആന മണ്ടത്തരം തെളിവുകള്‍ ചുരുങ്ങിയ പക്ഷം വിമര്‍ശകരെന്കിലും കാണേണ്ടതായിരുന്നു. വിഘടിതരുടെ ബെയലക്സ് ക്ലാസ്‌ റൂമില്‍ പ്രദര്‍ശിപ്പിക്കാനോ അന്വേഷിച്ചു ചെന്നിട്ട് വിട്ടു തരാനോ കൂട്ടാക്കാതിരുന്ന ഈ ചിത്രം ഉസ്താദുമാരെ അവഹേളിക്കുന്ന എല്ലാ വിഘടിതനും കണ്ടിരിക്കണം.

കാസര്‍ഗോഡ് ജില്ലാ SKSSF മനുഷ്യജാലിക മഞ്ചേശ്വരത്ത്


കാസര്‍ഗോഡ് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി വിവിധ 
കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന മനുഷ്യജാലിക കാസര്‍ഗോഡ് ജില്ലാ തല പരിപാടി 
മഞ്ചേശ്വരം ഹൊസങ്കടിയില്‍ വെച്ച് നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു
പരിപാടിയുടെ ഭാഗമായി യൂണിറ്റ്-ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍ പ്രചരണ പരിപാടികള്‍ ആരംഭിക്കാന്‍
 ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആഹ്വാനം ചെയ്തുജില്ലാ പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി
 ജെഡിയാര്‍ അധ്യക്ഷത വഹിച്ചുജന.സെക്രട്ടറി റശീദ് ബെളിഞ്ചംഹാരിസ് ദാരിമി ബെദിരഎം.ഖലീല്‍സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ഹാശിം ദാരിമി ബെദിരഎം.ഖലീല്‍സയ്യിദ് ഉമറുല്‍ 
ഫാറൂഖ് തങ്ങള്‍ഹാശിം ദാരിമി ദേലംപാടിമുഹമ്മദ് ഫൈസി കജസിദ്ദീഖ് അസ്ഹരി പാത്തൂര്‍
ഹബീബ് ദാരിമി പെരുന്പട്ടസയ്യിദ് ഹുസൈന്‍ തങ്ങള്‍മൊയ്തു ചെര്‍ക്കരളആലിക്കുഞ്ഞി ദാരിമി,
 സി.പിമൊയ്തു മൗലവി,കെ.എംശറഫുദ്ദീന്‍ഫാറൂഖ് കൊല്ലംപാടിറസാഖ് അര്‍ശആദി കന്പഡാജ
ഹമീദ് നദ്‍വി ഉദുമകെ.എച്ച്അശ്റഫ് ഫൈസി കിന്നിംഗാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സമസ്ത സമ്മേളനം; ജില്ലാ തല പ്രചരങ്ങള്‍ക്ക് തുടക്കമായി..



സമസ്തയുടെ വഴിയില്‍ തടസ്സം നില്‍ക്കുന്ന വരെ സമുദായം തിരിച്ചറിയും : 
പാണക്കാട് സാദിഖലി തങ്ങള്‍
എടവണ്ണ: സമസ്തയുടെ വഴിയില്‍ തടസ്സം നില്‍ക്കുന്നവര്‍ എത്ര വലിയവരാണെങ്കിലും
 സമുദായം അവരെ തിരിച്ചറിയുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 
ഫിബ്രവരിയില്‍ നടക്കുന്ന സമസ്ത വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് എടവണ്ണ എ.
 ഉണ്യാലിക്കുട്ടി നഗറില്‍ സംഘടിപ്പിച്ച ജില്ലാതല പ്രചാരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു 
എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, 
റഹ്മത്തുള്ള ഖാസിമി മൂത്തേടം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, എം.ടി. അബൂബക്കര്‍ ദാരിമി, പി. കുഞ്ഞാണി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, വാക്കോട്
 മൊയ്തീന്‍കുട്ടി ഫൈസി, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍,
 കെ.ടി. മൊയ്തീന്‍ ഫൈസി, എ.പി. യാഖൂബ് ഫൈസി, ഉമര്‍ ദര്‍സി തച്ചണ്ണ, ഹാജി കെ. മമ്മദ് 
ഫൈസി, കെ.ടി. കുഞ്ഞാന്‍ ചുങ്കത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എ. റഹ്മാന്‍ ഫൈസി സ്വാഗതവും 
സലീം എടക്കര നന്ദിയും പറഞ്ഞു.
അദ്ദേഹം. 

2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

കാന്തപുരത്തിന്റെ നിലപാട്‌ ഇരട്ടത്താപ്പ്‌: എസ്‌.വൈ.എസ്‌


കോഴിക്കോട്‌വ്യാജകേശത്തെക്കുറിച്ചും രാഷ്‌ട്രീയ നിലപാട്‌ സംബന്ധിച്ചും കാന്തപുരം
 എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ 
ഇരട്ടത്താപ്പ്‌ വ്യക്തമാക്കുന്നതാണെന്ന്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ
 കെ എ റഹ്‌മാന്‍ ഫൈസി, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ എന്നിവര്‍
 സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. 
വ്യാജകേശം ലഭിച്ചത്‌ ഖസ്‌റജി കുടുംബപരമ്പരയിലൂടെയല്ലെന്ന കാന്തപുരത്തിന്റെ
 പുതിയ വെളിപ്പെടുത്തല്‍ നേരത്തെ മര്‍കസ്‌ സമ്മേളനത്തില്‍ നടത്തിയ പരസ്യവിശദീകരണം 
വാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌. തന്റെ പിന്തുണയില്ലെങ്കില്‍ മുസ്‌ലിംലീഗിന്‌ കഴിഞ്ഞ
ശുദ്ധകള
 നിയമസഭാ തിരഞ്ഞെടുപ്പില്‍ രണേ്‌ടാ മൂന്നോ സീറ്റുകള്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ
വെന്ന അവകാശവാദം മുസ്‌ലിം സംഘടിത രാഷ്‌ട്രീയശക്‌തിയെ ചെറുതാക്കി കാണി
ക്കാനുള്ള കുല്‍സിത ശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.

SKSSF ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു


തിരൂര്‍ സത്സരണിക്കൊരു യുവ ജാഗ്രത എന്ന മുദ്രാവാക്യമുയര്‍ത്തി SKSSF ചെന്പ്ര
 ക്ലസ്റ്റര്‍ സമ്മേളനം ഞായറാഴ്ച വൈകീട്ട് മീനടത്തൂരില്‍ സമാപിച്ചുപ്രകടനം മണിക്ക് കുരിക്കള്‍
 പടിയില്‍ നിന്നും ആരംഭിച്ച് മീനടത്തൂരില്‍ സമാപിച്ചുരാത്രി മണിക്ക് നടന്ന പൊതുസമ്മേളനം 
ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തുഅബ്ദുറഹ്‍മാന്‍ എന്ന ബാവ 
അധ്യക്ഷത വഹിച്ചുഉമറുല്‍ ഫാറൂഖ് ഹുദവിസ്വലാഹുദ്ദീന്‍ ഫൈസിഹക്കീം ഫൈസി കാളാട്
സി.പിഅബൂബക്കര്‍ ഫൈസിഅശ്കര്‍ കോരന്‍കാവ്സി.കെഫാരിസ്മനാസ് മൂപ്പന്ന
സി.പിബാസിത്ത്.പിമഅ്റൂര്‍ പ്രസംഗിച്ചു.

കൃഷ്ണയ്യര്‍ സമിതി പ്രോത്സാഹിപ്പിക്കുന്നത് ഭ്രൂണഹത്യ


സ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായ സമിതി നല്‍കിയ വനിതാബാലക്ഷേമ ബില്ലിലെ 
ശിപാര്‍ശകളും ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണവിലയും ഒരുപാട് പെണ്‍കു
ഞ്ഞുങ്ങളുടെ ജന്മം നിഷേധിക്കുന്ന ഘടകങ്ങളാകുമെന്നതില്‍ സംശയമില്ല. വര്‍ത്തമാനകാല സമൂ
ഹത്തിന്റെ സുഖലോലുപതയും ആര്‍ഭാടവും ആലസ്യവും ഈയൊരു ആശങ്കയെ ദ്വിഗുണീഭവിപ്പി
ക്കുകയും ചെയ്യും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനെന്ന പേരില്‍ സമിതി സര്‍ക്കാറിന് 
സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് മാത്രമല്ല
, അത് വിപരീതഫലമുണ്ടാക്കുകയും ചെയ്യും. ഭ്രൂണാവസ്ഥയില്‍ ലിംഗനിര്‍ണ്ണയം നടത്തി ആവ
ശ്യമെങ്കില്‍ ഗര്‍ഭഛിദ്രം നടത്തുവാന്‍ നിയമപ്രാബല്യം നല്‍കുക വഴി പരോക്ഷമായി പെണ്‍ഭ്രൂണ
ഹത്യക്ക് പ്രേരിപ്പിക്കുന്ന ശിപാര്‍ശ നല്‍കിയത് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും നിയമ വിശാര
ദനുമായ ജസ്റ്റിസ് കൃഷ്ണയ്യര്‍ നേതൃത്വം കൊടുക്കുന്ന സമിതിയാണ് എന്നതാണ് അത്ഭുതകരം. ഗര്‍ഭ
ഛിദ്രത്തിന് സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളില്‍ വ്യാപകമായ സൗകര്യം ഏര്‍പ്പെടുത്തണമെന്നുകൂടി
 ഇതോട് ചേര്‍ത്തു വായിക്കണം. പ്രഥമ ഗര്‍ഭത്തില്‍ തന്നെ പെണ്‍കുട്ടിയാണെന്ന
റിഞ്ഞാല്‍ രണ്ടാമതൊന്നാലോചിക്കാതെ ഭ്രൂണഹത്യ ചെയ്യുവാന്‍
ഇതുവഴി അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് ഭൂമിയില്‍ ജനിക്കാനുള്ള പെ
ണ്‍കുട്ടികളുടെ അവകാശത്തെ നിഷ്കരുണം നിഷേധിക്കലാണ്.
പെണ്‍കുട്ടികള്‍ കുടുംബത്തിന് വന്‍ സാമ്പത്തിക ബാധ്യതയാണെന്നും സ്ത്രീജന്‍മം അശുഭകരമാ
ണെന്നുമുള്ള മാനസികാവസ്ഥയിലേക്ക് ഈ തലമുറയെ നമ്മുടെ സാമൂഹിക ദുരാചാരങ്ങള്‍ 
നേരത്തെതന്നെ കൊണ്ടെത്തിച്ചു കഴിഞ്ഞിട്ടുണ്ട്. വൈവാഹികരംഗത്തുള്ള സ്വര്‍ണ്ണത്തിന്റെയും സ്ത്രീധന
ത്തിന്റെയും ദുസ്വാധീനമാണ് ഈയൊരു സ്ഥിതിവിശേഷത്തിനു കാരണം. പെണ്‍കുട്ടികള്‍ക്ക് 
വരണമാല്യം ലഭിക്കുവാന്‍ പൊന്നുംപണവും നിബന്ധനയാക്കിയ ഒരു സാമൂഹിക വ്യ
വസ്ഥിതിയാണ് നിലവിലുള്ളത്. രണ്ടുംമൂന്നും പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ വലിയ സ്ത്രീധന തു
കക്ക് മുന്നിലും ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണവിലക്ക് മുന്നിലും അമ്പരന്നു നില്‍ക്കുക
യാണ്. ഒരു ബി.പി.എല്‍ കുടുംബത്തിലെ പെണ്ണിന്പോലും ഇരുപത് പവന്‍ സ്വര്‍ണ്ണവും ര
ണ്ട് ലക്ഷം രൂപയുമാണ് കുറഞ്ഞ നിബന്ധന. ഇപ്പോഴത്തെ നിലവാരപ്രകാരം ഏതാണ്ട് ഏഴു
ലക്ഷം രൂപ! വലിയ അധ്വാനമൊന്നുമില്ലാതെ ലക്ഷങ്ങള്‍ കൈയില്‍ വരുമ്പോള്‍ യുവവരന്‍ 
കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ വൈവാഹിക രംഗത്ത് നിന്ന് മൂല്യങ്ങള്‍ അന്യമാക്കിയത് വര്‍ത്തമാന
കാല ദുരന്തം. മതങ്ങളും സമൂഹവും പവിത്രമായി കാണുന്ന വിവാഹചടങ്ങ് ആര്‍ഭാടത്തിനും ദുര്‍വ്യയ
ത്തിനുമൊക്കെ നിദാനമാക്കുന്ന ഈ ദുഷിച്ച വ്യവസ്ഥിതി രക്ഷിതാക്കളെ 
സ്വാഭാവികമായും പെണ്‍ഭ്രൂണഹത്യയിലേക്ക് നയിക്കുന്നു. ഇവര്‍ക്ക് ഈയൊരു ദുഷ്കര്‍മ്മത്തിന്
 പ്രകടമായി സൗകര്യംചെയ്തുകൊടുക്കുകയാണ് കൃഷ്ണയ്യര്‍ സമിതിയുടെ വികലമായ ശിപാ
ര്‍ശകള്‍. ഇത് പ്രാവര്‍ത്തികമാകുമ്പോള്‍ പെണ്‍ഭ്രൂണഹത്യകള്‍ വ്യാപകമാകുമെന്നതില്‍ പക്ഷാന്തരമില്ല. 
മാനവവിഭവശേഷികൊണ്ട് സാമ്പത്തിക ഉന്നമനം നേടി ലോക സമ്പദ്ഘടനയുടെ ഒ
ന്നാംസ്ഥാനത്തേക്ക് കുതിക്കുന്ന ചൈന, തലമറന്നെണ്ണ തേച്ചതിന്റെ 
പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 
കര്‍ശനമായ ജനനനിയന്ത്രണംകൊണ്ട് സ്ത്രീജനസംഖ്യ വളരെയധികം കുറഞ്ഞിരിക്കുന്നതായാണ് 
അവിടത്തെ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് കോടിയോളം യുവാക്കള്‍ 
പെണ്‍കുട്ടികളെ കിട്ടാതെ അവിവാഹിതരായി കഴിയുന്നു. പലരും വിയറ്റ്നാം പോലുള്ള അയല്‍രാജ്യ പെ
ണ്‍കുട്ടികളെ വധുവായി സ്വീകരിക്കുന്നത് നാം പത്രദ്വാരാ അറിയുന്നു. ഇത് സൂചിപ്പിക്കുന്നത് ഏ
തൊരു നാട്ടിലും ജനന നിയന്ത്രണമെന്നു പറഞ്ഞാല്‍ പെണ്‍ഭ്രൂണഹത്യയാണ് എന്നതാണ്.
 ഇത് പ്രോത്സാഹിപ്പിക്കുന്നതാ
ണ് നമ്മുടെ ഇപ്പോഴത്തെ സാമൂഹിക വ്യവസ്ഥിതിയും അതിനെ ത്വരിതപ്പെടുത്തുന്ന കൃഷ്ണയ്യര്‍ 
സമിതിയുടെ ശിപാര്‍ശകളും. ജനസംഖ്യാ നിയന്ത്രണത്തിലൂടെ സാമ്പത്തിക ഉന്നമനം പ്രാപിക്കാ
മെന്ന 18ാം നൂറ്റാണ്ടിലെ മാല്‍ത്തൂസിയന്‍ തിയറി സ്വാധീനിച്ച ജസ്റ്റിസ് കൃഷ്ണയ്യര്‍ സമിതി പക്ഷെ 
ഈയൊരു പ്രത്യാഘാതം മുന്‍കൂട്ടി കണ്ടില്ല.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികളെ ശിക്ഷിക്കുവാനും പിഴചുമത്താനുമുള്ള നിര്‍ദ്ദേശം 
വികലവും ക്രൂരവും മനുഷ്യാവകാശ ലംഘനവുമാണ്. കാലാകാലങ്ങളിലായി ഉണ്ടാക്ക
പ്പെടുകയും പുനരാവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന നിയമങ്ങള്‍ രാജ്യപുരോഗതിയും പൗ
രാവകാശ സംരക്ഷണയും ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ്. ഇനിയൊരു തലമുറക്ക് ജനിക്കുവാനുള്ള 
അവകാ ശത്തെപ്പോലും നിഷേധിക്കുന്ന നിലപാടുകളും നിയമങ്ങളും ഒരു ജനാധിപത്യ സംവിധാ
നത്തിനൊ സാംസ്കാരിക നിലപാടിനൊ ഭൂഷണമല്ല. ഭൂതകാലത്തോട് നന്ദിയും ഭാവികാലത്തോട് അ
നുഭാവവും പ്രകടിപ്പിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ബാദ്ധ്യതയാണ്. കാലാകാല
ങ്ങളിലായി മനുഷ്യസമൂഹം ഇത് പാലിച്ചതിന്റെ ഫലമാണ് ഇന്ന് ജീവിക്കുന്ന തലമുറയും നാം അനു
ഭവിക്കുന്ന സൗകര്യങ്ങളും. മുന്‍ തലമുറകള്‍ പ്രകൃതിയെ ഒരു നിയന്ത്രണവുമില്ലാതെ
 ചൂഷണം ചെയ്തിരുന്നുവെങ്കില്‍ മഴക്കാടുകളും പച്ചപ്പും പുഴയോരങ്ങളും വ
ര്‍ത്തമാനത്തിന് അന്യമാകുമായിരുന്നു. വരും തലമുറക്ക് ദോഷമുണ്ടാവുമെന്നു 
കരുതിയാണ് ആഗോളതാപനത്തെ ത്വരിതപ്പെടുത്തുന്ന ഹരിത ഗൃഹവാതകങ്ങളെ (ഏൃല
ലി ഒീൗലെ ഏമലെ)െ നാം നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നത്.
കൃഷ്ണയ്യരുടെ നിര്‍ദ്ദേശം അദ്ദേഹത്തിന്റെ ആദരണീയനായ പിതാവിന്റെ തലമുറ പാലിച്ചിരുന്നെങ്കില്‍ അദ്ദേഹം പോലും ഭൂമികാണില്ലായിരുന്നു. കൃഷ്ണയ്യര്‍ പിതാവിന്റെ ഏഴുമക്കളില്‍ നാലാമത്തേതാണെന്നാണ് അറിവ്. ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ ആ അച്ഛനമ്മമാരുടെ പതിനാലാമത്തെ സന്തതിയാണ്. എന്തിന് മഹാത്മാഗാന്ധിയുടെ മാതാപിതാക്കളെ ഈ ശുപാര്‍ശ പ്രകാരം ജയിലിലടക്കണമായിരുന്നു. അദ്ദേഹം മൂന്നാമത്തെ കുട്ടിയാണ്. ലോകത്തുള്ള മഹാഭൂരിപക്ഷം ചരിത്രപുരുഷന്‍മാരും നേതാക്കളും ബുദ്ധിജീവികളും സീമന്തപുത്രന്‍മാരോ, ദ്വിതീയ സന്താനങ്ങളോ അല്ല. സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ ക്ഷേമത്തിന്റെയും വക്താക്കളും മഹിളാ സംഘടനകളും ഒന്നുംതന്നെ ഇതിനെതിരെ പ്രസക്തമായ രീതിയില്‍ പ്രതികരണം രേഖപ്പെടുത്തിക്കണ്ടില്ല. ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ സമിതി റിപ്പോര്‍ട്ടെന്ന് തിരിച്ചറിയാത്തത് കൊണ്ടോ സാമൂഹ്യ പുരോഗതിക്കും ജനനന്‍മയ്ക്കുമപ്പുറത്ത് അന്ധമായ പ്രസ്ഥാനിക താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ടോ ആവാം അത്. സാമൂഹിക പ്രതിബദ്ധതയുള്ള ചില മത സംഘടനകളും നീതിബോധമുള്ള പുരോഗമന സാമൂഹിക സംഘടനകളും ഒറ്റക്കെട്ടായി ഇതിന്നെതിരെ പ്രതികരിച്ചതും ബഹുമാന്യനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പും നമുക്ക് ആശക്ക് വകനല്‍കുന്നുണ്ട് (അവ: ചന്ദ്രിക)

അല്‍ ഖൂരി നിര്യാ ത നായി



അബുദാബി:വന്ദ്യരായ പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുട സ്നേഹിതനും  
യു.എ.ഇയിലെ മത-സാം സ്‌കാ രിക-ജീ വ കാ രുണ്യംഗങ്ങളിലെ നിറ സാന്നി ദ്ധ്യ വു മായി രു
ന്ന അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി (68) നിര്യാ ത നായി. ഹൃദ്രോഗം മൂലം ചികി ത്സ
 യി ലാ യി രുന്ന അദ്ദേഹം ശൈഖ് ഖലീഫ ഹോസ്പി റ്റ ലില്‍ ചൊ വ്വാഴ്ച ഉച്ച യോ ടെ യാണ് നിര്യാ 
ത നാ യത്.

വിദഗ്ദ ചികി ത്സ ക്കായി അമേ രി ക്ക യി ലേക്ക് കൊണ്ടു പോകാ നുള്ള ശ്രമ ത്തി നി ട യി ലാ യി രുന്നു അന്ത്യം സംഭ വി ച്ച ത്. അല്‍ ഖൂരി കെമി ക്കല്‍സ് ഗ്രൂപ്പ് ചെയര്‍മാനും അബ്ദുല്‍ റഹീം ട്രേഡിംഗ് കമ്പനി മാ
നേ ജിംഗ് ഡയ ര ക്ട റു മാ യി രു ന്നു. 
പാണ ക്കാട് കുടും ബ വു മായി ഏറെ ആത്മ ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇന്ത്യ യിലെ ജീവ 
കാ രുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ സംഭാ വ ന കള്‍ അര്‍പ്പിച്ചിട്ടുണ്ട്. മുംബ യി ലും കേര ള ത്തി 
ലു മായി 12 മസ്ജി ദു കള്‍ നിര്‍മ്മി ച്ചി ട്ടുണ്ട്.
മൂന്നു വര്‍ഷ ത്തി നി ട യില്‍ കണ്ണൂ രിലെ തളി പ്പ റ മ്പില്‍ 25 ഓളം യുവ തി ക ളുടെ വിവാഹം ന
ട ത്തി ക്കൊ ടു ത്തി രുന്നു.കോ ഴി ക്കോട് സി. എച്ച്.സെന്റര്‍ ഉള്‍പ്പെടെ ജീവ കാ രുണ്യ രംഗത്ത് പ്രവര്‍ത്തി 
ക്കുന്ന പല സംഘ ട ന കള്‍ക്കും അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി യുടെ സഹായം ലഭിച്ചു 
വന്നി രു ന്നു.

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

സംസ്ഥാന വാഫി കലോത്സവം സമാപിച്ചു; കാര്‍ത്തല മര്‍ക്കസ് ചാമ്പ്യന്മാര്‍



വളാഞ്ചേരികാര്‍ത്തല മര്‍ക്കസ് കാമ്പസില്‍ നടന്ന നാലാമത് സംസ്ഥാന വാഫി കലോത്സവത്തില്‍
 മര്‍ക്കസ് ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജ് ഓവറോള്‍ ചാമ്പ്യന്മാരായി. തൂത ദാറുല്‍ ഉലൂം
 ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജ് രണ്ടും കാവനൂര്‍ മജ്മഅ ശരീഅത്ത് കോളേജ് മൂന്നും സ്ഥാന
ക്കാരായി.
തംഹിദിയ വിഭാഗത്തില്‍ വളാഞ്ചേരി മര്‍ക്കസ് തിരൂര്‍ ദാറുസ്സലാം, ഇരിങ്ങാട്ടിരി സുബ്‌ലുറസാദ് 
കോളേജുകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ആലിയാ വിഭാഗത്തിലും വളാഞ്ചേരി മ
ര്‍ക്കസിനാണ് ഒന്നാംസ്ഥാനം. തൂത ദാറുല്‍ ഉലൂം വളവന്നൂര്‍ ബഫഖി ഇസ്‌ലാമിക് കോളേജുകള്‍ ര
ണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉല്‍യാ വിഭാഗത്തിലും കാര്‍ത്തല മര്‍ക്കസ് ജേതാക്കളായി. 
തൂത ദാറുല്‍ ഉലൂമിനാണ് രണ്ടാം സ്ഥാനം.കാവനൂര്‍ മജ്മഅ ശരീഅത്ത് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഊലാ വിഭാഗത്തില്‍ ഇരിങ്ങാട്ടിരി സുബ്‌ലുറശാദ് കോളേജിലെ സി.കെ. സാലിം കലാ
പ്രതിഭയായി. വളാഞ്ചേരി മര്‍ക്കസിലെ എ.പി. മുഹമ്മദ് സുഹൈലാണ് സര്‍ഗ പ്രതിഭ. അറ
ബിക് അക്ഷര ശ്ലോക 
മത്സരത്തില്‍ വളവന്നൂര്‍ ബാഫലി ഇസ്‌ലാമിക് കോളേജിലെ ഇ. അജ്മല്‍ മികച്ച പ്രകടനം കാ
ഴ്ച വെച്ചു. വിജയികള്‍ക്ക് മര്‍ക്കസ് ജനറല്‍ സെക്രട്ടറി കെ.ടി. കുഞ്ഞുട്ടി ഹാജി ട്രോഫികള്‍ വിതരണം 
ഞായറാഴ്ച രാവിലെ നടന്ന 'ടു ദ ലൈറ്റ് ഓഫ് പ്യൂരിറ്റി' സംഗമം വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. സെഷനി
ചെയ്തു. 
ല്‍ മര്‍ക്കസ് പൂര്‍വവിദ്യാര്‍ഥിയും ഒമാന്‍ എക്കണോമിക് റിവ്യൂ സബ്എഡിറ്ററുമായ നാഫിഅ വാഫി കിതാബുല്‍ ഹികമിന്‍ എഴുതിയ ഇംഗ്ലീഷ് വ്യാഖ്യാനം ബുക്ക് ഓഫ് അഫോറിസംസ് എം.പി. അബ്ദുസമദ് സമദാനി പ്രകാശനംചെയ്തു.
സൈദ്മുഹമ്മദ് നിസാമി, അഹമ്മദ് ഫൈസി കക്കാട്, ഇബ്രാഹിം ഫൈസി റിപ്പണ്‍, 
ഹാരിസ് ബാഖവി കംബ്ലക്കാട്, അലി ഫൈസി തൂത എന്നിവര്‍ പ്രസംഗിച്ചു.
സമാപനസംഗമം ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി ഉദ്ഘാടനംചെയ്തു. ശൈകുനാ  കോട്ടുമല ടി.എം. 
ബാപ്പു മുസ്‌ലിയാര്‍, അലിഗഢ് ഓഫ് കാമ്പസ് ഡയറക്ടര്‍ ഡോ. പി. മുഹമ്മദ്, ഇബ്രാഹിം ഫൈസി റിപ്പ
ണ്‍, അലി ഫൈസി തൂത തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹാരിസ് ബാഖവി കംബ്ലക്കാട് മത്സരങ്ങളുടെ ഫലപ്രഖ്യാപനവും മര്‍ക്കസ് ജനറല്‍ സെക്രട്ടറി കുഞ്ഞുട്ടി ഹാജി സമ്മാനദാനവും നിര്‍വഹിച്ചു.