2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

വ്യാജ കേശം; വെട്ടിലായ വിഘടിതര്‍ മലക്കം മറിച്ചില്‍ തുടരുന്നു.. കേശം ലഭിച്ചത് അഹമ്മദ്‌ ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെയാണെന്ന് ഇതു വരെ പറഞ്ഞിട്ടില്ലെന്ന് കാന്തപുരം


കോഴിക്കോട്: കേശ വിവാദത്തില്‍ പ്രസക്തമായ ഭാഗം നിഷേധിച്ച് വിഘടിത നേതാവ് കാന്തപുരം
 നിലപാട് മാറ്റി രംഗത്ത്.വിവാദ മുടി ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെ ലഭിച്ചതാണെന്ന്താന്‍ 
ഇത് വരെ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം  'റിപ്പോര്‍ട്ടര്‍' ചാനല്‍ നടത്തിയ 
ഇന്റര്‍വ്യൂ-വില്‍ വ്യക്തമാക്കി യിരിക്കുന്നത്. 
ഖസ്റജി യില്‍ നിന്നും തനിക്കു മുടി ലഭിച്ചത് അദ്ധേഹത്തിന്റെ കുടുംബ പരമ്പരയിലൂടെയാണെ
ന്നായിരുന്നു കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ച് അദ്ദേഹം പ്രഖ്യാപിചിരുന്നതും 
അനുയായികള്‍ പ്രചരിപ്പിച്ചിരുന്നതും.
എന്നാല്‍ ഖസ്റജിയുടെ മുടി ശേഖരവും അതിന്‍റെ പാരമ്പര്യവും
 വിവാദത്തിലായത്തോടെ ഗത്യന്തരമില്ലതെയാണദ്ദേഹം  ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.
ഇടതു പക്ഷ ബന്ധത്തിലും മുസ്ലിംലീഗി നോടുള്ള നിലവിലെ അഭിനിവേശത്തിലുമുളള കാന്ത
പുരത്തിന്റെ കുതന്ദ്രങ്ങള്‍ പലതും തുറന്നു കാണിക്കുന്ന അഭിമുഖം കഴിഞ്ഞ ദിവസമാണ് രിപോ
ര്റെര്‍ ചാനല്‍ പുറത്തു വിട്ടത്.

ഏതായാലും സമസ്തയുടെയും SKSSFന്‍റെയും വിശദീകരങ്ങളും സമര പരമ്പരകളും
 വിജയം കാണുന്നുവെന്നതിന്‍റെ സൂചനയാണിത് വ്യക്തമാക്കുന്നതെന്നും താമസിയാതെ മുടിയി
ല്‍ നിന്ന് തന്നെ ടിയാന്‍ പിന്മാറുന്ന കാലം അതി വിദൂരമല്ലെന്നും ഇത് സംബന്ധിച്ചു കഴിഞ്ഞ 
ദിവസം രാത്രി നടന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ലൈവ് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഇ
തേ വിഷയത്തില്‍ ലൈവ് ചര്‍ച്ചകളും സംശയ നിവാരണവും ഇന്നും ക്ലാസ്സ്‌ റൂമില്‍ തുടരു
മെന്നും നൌഷാദ് താഴെക്കോട് ചര്‍ച്ചകള്‍ക്ക് നേത്രത്വം നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
-സ്വ.ലേ.

കാന്തപുരത്തിന്റെ രണ്ടു നിലപാടുകളും കേള്‍ക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: 
1. കേശം ഖസ്റജിയില്‍ നിന്നും പാരമ്പര്യമായി ലഭിച്ചതാണ് (മര്കസിലെ പ്രസംഗം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ