2012, മാർച്ച് 1, വ്യാഴാഴ്‌ച

സമസ്‌ത'ക്കെതിരെ 'ജമാഅത്ത്‌' കൊണ്ടൊരു 'ഉമ്മാക്കി'(?)

'സമസ്‌ത സമ്മേളനത്തിലെ ജന ബാഹുല്യം; വിറളി പൂണ്ട വിഘടിതര്‍ കുപ്രചരണങ്ങളുമായി രംഗത്ത്
   









































  ജന ലക്ഷങ്ങള്‍ പങ്കെടുത്ത സമസ്‌ത സമ്മേളനവും സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ 
പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ നടത്തിയ തൊഴിക്കല്‍ പ്രഖ്യാപനവും ഇടി 
തട്ടിയവനെ പാമ്പുകടിച്ച പ്രതീതിയാണ്‌ വിഘടിതര്‍ക്ക്‌ സമ്മാനിച്ചിരിക്കുന്നതെന്നു 
വ്യക്തമാക്കുന്ന തായിരുന്നു കഴിഞ്ഞ രണ്ടു ദിവസത്തെ അവരുടെ ഓണ്‍ലൈന്‍ റൂമിലെ ചര്‍ച്ചകള്‍...
     സമസ്‌ത സമ്മേളനത്തില്‍ സുന്നികള്‍ മാത്രമല്ല, ജമാഅത്തുകാരടക്കമുള്ളവരു 
പങ്കെടുത്തതു കൊണ്ടാണ്‌ സമ്മേളനത്തില്‍ അസാമാന്യമാം വിധം ജനബാഹുല്ല്യമുണ്ടായ
തെന്നും അതിന്റെ ഭാഗമെന്നോണം ജമാഅത്തു നേതാക്കള്‍ക്ക്‌ സമ്മേളനത്തില്‍ 
സ്വീകരണം നല്‍കിയിട്ടുണ്ടെന്നതുമാണ്‌ അവരുടെ പുതിയ കള്ളക്കഥ!. ഇതു തെളിയിക്കാനെന്നോണം സമുന്നതരായ സമസ്‌തനേതാക്കളെയും മറ്റും ഫോണ്‍ചെയ്‌തു ശല്ല്യം ചെയ്യുന്ന  
ക്ളിപ്പ്കളുടെ കട്ട്‌ ചെയ്‌ത ഭാഗങ്ങളും  ഇവര്‍ പ്രക്ഷേപണം ചെയ്‌തിരുന്നു.  
എന്നാല്‍ ഈ ദുരാരോപണങ്ങളുയര്‍ന്നയുടനെ സംഭവത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ 
വിശദീകരിച്ചു എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ ഓണ്‍ലൈന്‍ ചാനലായ കേരളാ ഇസ്ലാമിക്‌ 
ക്ലാസ്സ്‌ റും രംഗത്തിറങ്ങിയത്‌ തെറ്റിദ്ധാരണയകറ്റാനും വിഘടിതരുടെ 
കുപ്രചരണങ്ങള്‍ സാധാരണക്കാര്‍ക്ക്‌ തിരിച്ചറിയാനും ഏറെ സഹായകമാകുകയായിരുന്നു
സമസ്‌ത സമ്മേളനം നടക്കുന്നതിനിടെ, നഗരിയില്‍ മറ്റു പത്ര–പ്രസിദ്ധീകരണ–
വ്യാപാര സ്റ്റാളുകള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമം സ്റ്റാള്‍ കാണാനെത്തിയ ജമാഅത്തു 
നേതാക്കളെ അവിടെയുണ്ടായിരുന്ന മാധ്യമം പ്രതിനിധി സ്വാഗത സംഘം ഓഫീസിനു സമീപം 
കൊണ്ടു ചെന്നതും അവിടെ വെച്ച്‌ (പബ്ലിക്കായി വിതരണം ചെയ്‌തു കൊണ്ടിരുന്ന ചായ 
പാത്രത്തില്‍ നിന്നും) ചായയും മറ്റും നല്‍കിയതുമാണ്‌ മഹാ സംഭവമായി ഇവര്‍ കൊട്ടിഘോഷിക്കുന്ന കച്ചി തുരുമ്പ്‌. 

ഇവിടെ സമസ്‌തയുമായി ലവലേശം ബന്ധമില്ലാതിരുന്ന ഈ സംഭവത്തെകുറിച്ച്‌ 
ജമാഅത്തു നേതാക്കള്‍ നഗരി സന്ദര്‍ശിച്ചുവെന്ന രൂപത്തില്‍ മാത്രമാണ്‌ മാധ്യമം തന്നെ 
ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. (((({അഥവാ ജമാഅത്തു നേതാക്കള്‍ക്ക്‌ സമസ്‌ത 
സ്വീകരണം നല്‍കിയെന്ന രീതിയില്‍ അല്ല}.
ഏതായാലും വിഘടിതരുടെ ഈ കുപ്രചരണത്തെ ശക്തമായ ഭാഷയിലാണ്‌ ക്ളാസ് റൂം 
പ്രതിനിധികളും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവരും നേരിട്ടത്‌.
"...കേരളം വിട്ടാല്‍ പുത്തനാശയക്കാര്‍ക്കൊപ്പമിരിക്കാനും സുന്നി വിരുദ്ധ ആശയങ്ങളില്‍ 
ഒപ്പു വെക്കാനും ഗള്‍ഫില്‍ നിന്നും തിരിച്ചു വരും വരെ അവര്‍ക്കെതിരില്‍ പ്രചാരണം 
പാടില്ലെന്ന്‌ വിലക്കാനും വരെ തയ്യാറാകുന്ന കാന്തപുരത്തിന്റെ കൂട്ടാളികള്‍ക്ക്‌ 
ഇപ്രകാരം ഒരാരോപണം ഉന്നയിക്കാന്‍ ധാര്‍മ്മികമായി ഒരു അവകാശവുമില്ല", 
"...സത്യസാക്ഷികളാകാനുള്ള സമസ്‌തയുടെ വിളികേട്ട്‌ അതുള്‍ക്കൊള്ളാനാഗ്രഹിച്ച്‌ 
വരുന്നവരെ ആട്ടിപ്പായിക്കുന്നതല്ല സമസ്‌തയുടെ മാന്യതയും ആദര്‍ശവും"
"...എവിടെയും കയറിചെല്ലാന്‍ മടിക്കാത്ത കഥയില്ലാത്ത നാലു ജമാഅത്തുകാര്‍ 
വന്നാല്‍ ഇടിഞ്ഞു വീഴുന്നതല്ല സമസ്‌തയുടെ സുന്നത്ത്‌ ജമാഅത്ത്‌""'
    തുടങ്ങിയ വ്യത്യസ്‌തമായ ഒട്ടനനവധി അഭിപ്രായങ്ങളും രൂക്ഷമായ വിമര്‍ശനവുമാണ്‌ 
കഴിഞ്ഞ ദിവസവും ക്ലാസ്സ്‌ റൂമില്‍ അരങ്ങേറിയത്‌.
ഏതായാലും ഈ കുപ്രചരണങ്ങള്‍ ചൂടു പിടിക്കും മുമ്പെ, സംഭവത്തിന്റെ നിജസ്ഥിതി വിവരിച്ച്‌ 
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ആദ്യാന്തം വരെയുണ്ടായിരുന്ന ക്ലാസ്സ്‌ റൂം പ്രതിനിധികളടക്കമുള്ളവരുടെ വിശദീകരണങ്ങളും മറ്റും വന്നതോടെ വീണ്ടും വെട്ടിലായ വിഘടിതര്‍, ആദര്‍ശ വിത്യാസങ്ങള്‍ക്കൊപ്പം തന്നെ സമസ്‌ത നേതാക്കള്‍ കാത്തു സൂക്ഷിക്കുന്ന ഇതര സംഘടനാ നേതാക്കളുമായുള്ള വ്യക്തി ബന്ധങ്ങള്‍ ചികഞ്ഞു നോക്കി ആശ്വസം കൊള്ളുകയാണ്‌. ഇപ്പോള്‍.. ശാന്തം! പാവം!.
വാല്‍ക്കഷ്‌ണം:- സമസ്‌തക്ക്‌ മേല്‍ ജമാഅത്ത്‌ ബന്ധം കെട്ടിവെക്കാനായി നെറ്റിലൂടെ പ്രചരിപ്പിച്ച ഫോട്ടോയില്‍ ഉസ്‌താദ്‌ ബഹാഉദ്ധീന്‍ നദ്‌ വിക്കും എസ്‌.വി മുഹമ്മദലി മാസ്റ്റര്‍ക്കുമൊപ്പം നല്‍കിയ രണ്ടുപേരും(മുഹമ്മദ്‌ ഹാജി, കാടാമ്പുഴ മൂസ ഹാജി) സജീവ സുന്നീ പ്രവര്‍ത്തകരും നേതാക്കളുമാണ്‌.(... , ഈ സന്ദേശം എല്ലാവരെയും അറിയിക്കുക.. വിവരങ്ങള്‍ക്ക്‌  ഇതോടൊപ്പമുള്ള ഫോട്ടോ കാണുക). –സ്വന്തം ലേഖകന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ