2012, ഏപ്രിൽ 7, ശനിയാഴ്‌ച

അട്ടപ്പാടി ഉസ്മാന്‍ സഖാഫിക്ക് പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്.




ഉസ്മാന്‍ സഖാഫിക്ക് പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്. നേതാക്കളുടെ അസാന്മാര്‍ഗീക പ്രവര്‍ത്തികള്‍ കാരണം എ.പി വിഭാഗം പ്രവര്‍ത്തകര്‍ കടുത്ത നിരാശയില്‍, പലരും സംഘന വിട്ടുകൊണ്ടിരിക്കുന്നു

പാലക്കാട്: അട്ടപ്പാടിയില്‍  വനിതാ അനാഥ മന്ദിരത്തിന്റെ മറവില്‍  സ്ത്രീ പീഡനം നടത്തിവരികയും  ഒടുവില്‍ ചാനല്‍ പ്രവര്‍ത്തകര്‍ പുറത്ത് കൊണ്ടുവന്നപ്പോള്‍ മുങ്ങുകയും ചെയ്ത സ്ഥാപനത്തിന്റെ തലവന്‍ ഉസ്മാന്‍ സഖാഫി എന്നുപേരുള്ള പയ്യനാട് സ്വദേശിക്ക് വേണ്ടി പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവുപ്പിച്ചു.

റിപ്പോര്‍ട്ടര്‍ ചാനെലാണ്  മുസ്ലിംകളെ  പരക്കെയും  സാക്ഷര കേരളത്തിന്റെ മനസ്സാക്ഷിയെയും ഞെട്ടിച്ചഈ പീഡനവിവരം കഴിഞ്ഞ മാസം പുറത്ത് കൊണ്ടുവന്നത് . പീഡനത്തിനു  ഇരയായ പെണ്‍കുട്ടികളുടെ ദുരനുഭവങ്ങളും വീട്ടുകാരുടെ പരാതികളും ഉള്‍പ്പെടുത്തിയാണ്  ചാനെല്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്.  പീഡനത്തിനു ഇരയായവര്‍ ശാരീരികമായി നന്നേ ക്ഷീണിച്ചിരുന്നു. ശരീരത്തില്‍ പലയിടങ്ങളിലും പരിക്കുകള്‍ പറ്റിയിരുന്നു. ശാരീരികപീഡനത്തോടപ്പം ക്രൂര വിനോദമായിരുന്നു അയാള്‍ നടത്തിയിരുന്നതെന്നും പെണ്‍കുട്ടികള്‍ വ്യസനസമേതം വെളിപ്പെടുത്തി. ഇയാളുടെ ഭീഷണിക്ക് വഴങ്ങി പെണ്‍കുട്ടികളാരും തന്നെ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല.സ്ഥാപനത്തിലെ  അന്തേവാസിയായ ഒരു പെണ്‍കുട്ടി തന്റെ സഹപാഠിക്കുണ്ടായ അനുഭവം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ വീട്ടുകാര്‍ തങ്ങളുടെ മകള്‍ പറഞ്ഞ പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പ്രസ്തുത പെണ്‍കുട്ടിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം തുറന്ന് പറയുകയുമായിരുന്നു. സഖാഫിക്കെതിരെ പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയപ്പോള്‍ കടുത്ത സമ്മര്‍ദ്ദമാണ് എ.പി വിഭാഗത്തിലെ ഉന്നതരില്‍ നിന്നും ഈ വീട്ടുകാര്‍ നേരിട്ടത്. കാരന്തൂര്‍  മര്‍ക്കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നിയന്ത്രണത്തിലുള്ളതാണ് ഇതിനകം കുപ്രസിദ്ധിനേടിക്കഴിഞ്ഞിട്ടുള്ള  മര്‍ക്കസു റഹ്മ.



വീട്ടില്‍ നിന്നും ഫോണ്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞും മറ്റുമായിട്ടാണ് കുട്ടികളെ തന്റെ റൂമിലേക്ക്‌ വിളിക്കാറുണ്ടായിരുന്നതെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞു. തന്നെപ്പോലെ നിരവധിപേരെ പീഡിപ്പിചിട്ടുന്ടെന്നും കുട്ടി പറഞ്ഞു.  മര്‍കസ്‌ റഹ്മ എന്നപേരില്‍ നടന്നു വരുന്ന ഈ സ്ഥാപനത്തിലെ പെണ്‍കുട്ടികളെ നാലുവര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്നും ചാനെല്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ചാനെല്‍ പുറത്ത് വിട്ട ഈ വാര്‍ത്ത ഫേസ് ബുക്കിലൂടെയും യൂട്ടൂബിലൂടെയുംഇപ്പോഴുംപരന്നുകൊണ്ടിരിക്കുന്നു.  
പീഡന വിവരം ശ്രദ്ധയില്‍ പെട്ട പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ മുഖ്യ പ്രതിയും സ്ഥാപനത്തിന്റെ എല്ലാമെല്ലാമായ  ഉസ്മാന്‍ സഖാഫി  പയ്യനാട് അപ്രത്യക്ഷനാവുകയായിരുന്നു. ചാനെല്‍ റിപ്പോര്‍ട്ട്‌ വന്ന ഉടന്‍ തന്നെ അയാള്‍ മുങ്ങുകയായിരുന്നു വ്യക്തമായിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ധമില്ലാതെ സ്വതന്ത്രമായി അന്വേഷിക്കുകയാണെങ്കില്‍  ഉസ്മാന്‍ സഖാഫിയെ കൂടാതെ മറ്റു പ്രമുഖരും  സ്ത്രീ പീഡനക്കെസില്‍ കുടുങ്ങുമെന്ന ഉറപ്പായിട്ടുണ്ട്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നെത്രത്ത്വത്തിലുള്ള എ.പി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലുള്ളതാണ്  ഈ സ്ഥാപനം . മുഖ്യപ്രതിയെ ഇതുവരേക്കും കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് പോലീസ്  ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറപ്പെടുവുപ്പിച്ചത്. എന്നാല്‍ എ.പി വിഭാഗം ഉന്നത നേതാവും കൂടിയായ  ഉസ്മാന്‍ സഖാഫിയെ എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ ഗള്‍ഫിലേക്ക്  കടത്തി അറസ്റ്റില്‍  നിന്നും  രക്ഷപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇതുപോലെ മുന്‍പും പ്രവര്‍ത്തകര്‍ ചേര്‍ന്ന് നേതാക്കളെ കേസില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. കോടികളുടെ മണിചെയിന്‍ ബിസിനെസ്സ് തട്ടിപ്പുകേസിലെ മുഖ്യപ്രതിയും എ.പി വിഭാഗത്തിന്റെ തന്നെ  മറ്റൊരു ഉന്നത നേതാവും കൂടിയായ നൂര്‍ മൌലവിയെ പോലീസിനു ഇതുവരേക്കും പിടികൂടാന്‍ സാധിച്ചിട്ടില്ല. അയാളും കീഴടങ്ങാതെ സംഘടനയുടെ തണലില്‍ യു.എ.ഈയില്‍ കുടുംബസമേതം പ്രവാസ ജീവിതം നയിച്ചുവരുന്നു. ഇയാളും പോലീസിന്റെ ലുക്ക്‌ഔട്ട്‌ നോട്ടീസില്‍ മുന്‍പേതന്നെ  ഇടം പിടിച്ചിട്ടുണ്ട്.  ഇരുവരെയും കുറിച്ച് വല്ല വിവരവും ലഭിച്ചാല്‍ ഉടന്‍ പോലീസില്‍ അറിയിക്കേണ്ടതാണ്. നമ്പര്‍: 9846 200 100, 04 924 25 42 12, 04 924 25 42 22
കാന്തപുരം വിഭാഗത്തിന്റെ ചില നേതാക്കളെ ചുറ്റിപ്പറ്റിയുള്ള  അസാന്മാര്‍ഗീക സംഭവങ്ങള്‍ മലയാളത്തിലെ ഒരു പ്രമുഖ മാസിക  ഇതിനിടെ പുറത്ത് വിട്ടിരുന്നു. റിപ്പോര്‍ട്ട്‌ ചെയ്ത മാസികയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയതിന്റെ പേരില്‍ എ.പി വിഭാഗം ഉന്നത നേതാവും അവരുടെ പ്രസിദ്ധീകരണമായ സെന്‍സിംഗ്ന്റെ  ചീഫ് എഡിറ്ററുമായ ഇസ്മായില്‍ വഫയുള്പ്പടെയുള്ളവര്‍ക്ക്  ആറുമാസത്തെ തടവുശിക്ഷ ഹൈകോടതി വിധിച്ചിരുന്നു.
നേതാക്കളുടെ ഭാഗത്ത്  നടക്കുന്ന  അനിസ്ലാമീക പ്രവര്‍ത്തികള്‍ കാരണം എ.പി വിഭാഗം പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. നേതാക്കള്‍ ഉള്‍പ്പടെ ഒട്ടനവധി പ്രവര്‍ത്തകര്‍  ഇതിനോടകം തന്നെ എ.പി വിഭാഗത്തിനിന്നും രാജിവെച്ചു സമസ്തയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റുചിലര്‍ പ്രതിഷേധ സൂചകമായി സംഘടനാ പ്രവര്‍ത്തനം ഉപേക്ഷിച്ചുകഴിഞ്ഞിട്ടുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ